Wednesday, July 20, 2016

ഒരുവട്ടം കൂടി...

വെറുപ്പിന് മനുഷ്യചരിത്രത്തിന്റെ തന്നെ പഴക്കമുണ്ട്. കമ്മ്യൂണിക്കേഷന്‍ മീഡിയയാണ് മനുഷ്യനിലെ വെറുപ്പിന്‍റെ ഭീഭത്സരൂപം പുറത്തുകൊണ്ടുവന്നത്. രോഗബാധിതമായ വ്യക്തിത്വത്തിന്റെ വികൃത മുഖവും മനസ്സിലെ വെറുപ്പിന്റെ കയ്പ്പും സംസ്ക്കാരതിന്റെ ജീര്‍ണതയും വെളിപ്പെടുത്തുന്നതാണ് മീഡിയയിലെ കമന്റ്കളും  ക്ലിപ്പുകളും.

പരിഹാസം, മുറിവേല്‍പ്പിക്കല്‍, ശപിക്കല്‍, വര്‍ഗവര്‍ണ്ണ ജാതികളുടെ പേരിലുള്ള താഴ്ത്തികെട്ടല്‍ ഒക്കെ മനസ്സിലെ വെറുപ്പിന്റെ പ്രകടനങ്ങളാണ്.

സംസ്കാരത്തിന്റെ അമൂല്യസമ്പത്തുകളായി കണക്കാക്കപ്പെടുന്ന പല  മഹാസാഹിത്യ കൃതികളും, ആനുകാലിക  ആക്ഷ്ന്‍ ത്രില്ലര്‍ സിനിമകളും സീരിയലുകളും, മത-രാഷ്ട്രിയ സoഘട്ടനങ്ങളുമൊക്കെ അടുത്ത തലമുറയെ  വെറുപ്പിന്റെ ജീര്‍ണപാഠo  പഠിപ്പിക്കുന്ന വേദികളാണ്.

 നിരുപദ്രവകാരികളായ പക്ഷിമൃഗാദികളെപ്പോലും പകവീട്ടുന്ന പ്രതികാരദാഹികളായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ് സീരിയലുകള്‍ ശിശുമനസ്സില്‍ വെറുപ്പിന്റെ കരിമഷിക്കോലങ്ങള്‍ വരയ്ക്കുകയാണ്.

വെറുപ്പും പ്രതികാരവും ആണത്വത്തിന്റെ ലക്ഷണമാണെന്നും അവരെ മറ്റുള്ളവര്‍ ഭയബഹുമാനത്തോടെ കാണുന്നു എന്നൊക്കെയുള്ള  ചിന്താഗതി ശരിയല്ല. വെറുപ്പ്‌ നമ്മെ ശക്തരാക്കുന്നില്ല. മനസ്സിലെ ആദ്രവികാരങ്ങളുടെ നീര്‍ച്ചാലുകള്‍ വറ്റിക്കുന്ന, ഹൃദയം കഠിനമാക്കുന്ന, കറുത്ത സൂര്യനാണ് വെറുപ്പ്‌.

വെറുപ്പും വിദ്വേഷവുമാകുന്ന നിഷേധ വികാരങ്ങള്‍ സംഘര്‍ഷo വര്‍ദ്ധിപ്പിക്കുകയും ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ അമിതമയി പുറപ്പെടുവിക്കുകയും അത് പല മനോ-ശാരിരിക രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു- ശാസ്ത്രo സാക്ഷി!

തോക്കുകളെക്കാള്‍ മനുഷ്യന് ഭീഷണിയുണ്ടാക്കുന്നത്‌  മനുഷ്യമനസ്സിലെ പകയും വെറുപ്പുമാകുന്ന അപകട മിസൈലുകളാണ്.

 അധാര്‍മ്മികമായി പെരുമാറിയവരെ വെറുക്കാതിരിക്കുവാന്‍ നമ്മള്‍ വിശുദ്ധന്മാര്‍ ആണോ എന്ന് ചോദിച്ചേക്കാം. വെറുപ്പെന്ന വികാരം തെറ്റല്ല, സ്വാഭാവികവും നൈസര്‍ഗ്ഗികവുമാണ്. വെറുപ്പ്‌ പ്രകടിപ്പിക്കുമ്പോള്‍ വികാരസമ്മര്‍ദം താത്കാലികമായി കുറയുന്നു എന്നതും  ശരിയാണ്. പക്ഷെ, വെറുപ്പ്‌ പ്രകടിക്കുമ്പോഴുണ്ടാകുന്ന ആന്തരീയ കോളിളക്കത്തിനും  അസ്വസ്തക്കും ആരു സമാധാനം പറയും? അപ്പോഴും നഷടമാര്‍ക്കാണ്?

ജീവിതകാലം മുഴുവന്‍ മുറിവേല്‍പ്പിച്ചവരോടുള്ള  പ്രതികാര ചിന്തകള്‍ മനസ്സില്‍ സുനാമിയായി ആഞ്ഞടിക്കുമ്പോള്‍ എങ്ങനെ സമാധാനം കിട്ടാനാണ്‌? ആത്മീയവേദികളില്‍ കയറിയിറങ്ങുന്ന പലര്‍ക്കും ശാന്തി ലഭിക്കാത്തതിന്‍റെ കാരണം  വെറുപ്പിന്റെ  മേഘാവൃതമായ അന്തരംഗമാണ്.

കള്‍ച്ചറല്‍ ആന്ത്രോപ്പോളജിസ്റ്റ്  Janice Harper പറയുന്നത്‌, മനസ്സിലെ വെറുപ്പിനെ പുറത്തുകടത്തി പടിയടച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുരന്ത നായികാനായകന്‍മാരായി  തുടരേണ്ടി വരുമെന്നാണ്. ഒരാള്‍ നമ്മുടെ ശരിരത്തില്‍ മുറിവുണ്ടാക്കിയാല്‍ മുറിവുകെട്ടി, മരുന്ന് വച്ച്, പെട്ടന്ന് മുറിവുണക്കും. ഹൃദയത്തിലെ മുറിവുകളെ  നിത്യ മുറിവുകളായി സുക്ഷിക്കുന്നതെന്തിനാണന്നാണ് മാഡം ചോദിക്കുന്നത്.

ന്യുറോ കെമിക്കല്‍ ആലേഖനങ്ങളായ വെറുപ്പിന്റെ ഫയലുകള്‍ ഡിലീറ്റു ചെയ്യല്‍ അത്ര എളുപ്പമല്ല. പക്ഷേ, പ്രതിയോഗിക്ക് നിരുപാധികം മാപ്പുകൊടുത്താല്‍  പിന്നെ ആ ഫയലുകള്‍ വീണ്ടും മറിച്ചു വായിക്കാനുള്ള മനസ്സിന്റെ താല്പര്യം കുറയും. ക്രമേണ അത്തരം ഫയലുകള്‍ മറവിയുടെ സ്റ്റോര്‍ റൂമിലേക്ക് മാറ്റപ്പെടുകയും ഡീ ആക്ടിവേറ്റു ചെയ്യപ്പെടുകയും ചെയ്യും.

കടക്കാരോട് ക്ഷ്മിക്കുമ്പോള്‍ നിഷേധചിന്തകളുടെയും വെറുപ്പിന്റെയും ആയുധപ്പുരയാകുന്ന മനസ്സ് വെടിപ്പാക്കപെടുകയാണ്. അപ്പോള്‍ നീതിയും സമാധാനവുo സന്തോഷവുമാകുന്ന സ്വര്‍ഗം താഴ്ന്നിറങ്ങും.

Someday, we'll forget the hurt,the reason we cried and who caused us pain.
We will finally realize that the secret of being free is not revenge, but letting things unfold in their own way and own time.
After all, what matters is not the first, but the last chapter of or life which shows how well we ran the race. 
So smile, laugh, forgive, believe, and love all over again!

-saying images.com

No comments:

Post a Comment