Thursday, October 1, 2020

Mighty Patience

 ദൈവത്തിന്റെ കൃപാവരങ്ങളിൽ വളരെ വിശിഷ്ടവും ശ്രേഷ്ഠവുമാണ്‌ സൗമ്യതയും   ദീർഘക്ഷമയുമൊക്കെ. ഈ വിശിഷ്ടതാലന്ത് രണ്ടും അഞ്ചും കിട്ടിയവരോട്  അത്യാദരവാണെനിക്കുള്ളത്. ഒരുപക്ഷേ ക്ഷമാശീലത്തിൽ ഞാൻ വളരെ ദുർബലനായതുകൊണ്ടായിരിക്കാം ധന്യരായ ക്ഷമാശീലരോട്  ബഹുമാനതോന്നുന്നത്.

ജനഹൃദയങ്ങളെ സ്വാധീനിക്കാനും ഹൃദയ കാഠിന്യമുള്ള കുടുംബാംഗങ്ങളുടെ മനോഭാവത്തിൽ അനുകൂല മാറ്റമുണ്ടാക്കാനും ക്ഷമാശീലർക്ക് സാധിക്കും.

അതിസങ്കീർണമായ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ക്ഷമ കൈവിടാതെ ആത്മ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നവർക്ക് സുഹൃത്തുക്കളെ നേടുവാനും ശത്രുക്കളുടെപോലും സ്നേഹം പിടിച്ചുപറ്റാനും സാധിക്കും.

അനന്ത സാധ്യതകളും മാസ്മര ശക്തിയുമുള്ള പരിശുദ്ധാത്മാവിന്റെ  വരദാനമാണ് ക്ഷമ.

ക്ഷമാശീലം ഒരു മിറക്കിൾ പവർ ആണെന്ന് പറയാൻ പല കാരണങ്ങളുണ്ട്:

1.  പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നിയന്ത്രണം കൈവിട്ടുപോകാതെ ചുമതലകൾ നിറവേറ്റാൻ ക്ഷമാശീലർക്ക് സാധിക്കും.

പല സങ്കീർണ സാഹചര്യങ്ങളെയും വിജയകരമായി അഭിമുഖീകരിക്കാൻ നമുക്കു കഴിഞ്ഞത് ദീർഘക്ഷമയോടെയുള്ള  സമീപനം കൊണ്ടാണ്. അതുപോലെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യങ്ങളിലാണ് നമ്മുടെ സാക്ഷ്യവും മാന്യതയും വിശ്വസ്തതയുമൊക്കെ നഷ്ടപ്പെട്ടുള്ളത്.

'മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു' എന്ന സദൃശ്യവാക്യത്തിലെ ഉപദേശം ശ്രദ്ധേയമാണ്. (സദൃശ്യവാക്യങ്ങൾ  15 :18).

2. ദീർഘക്ഷമയുള്ള ലീഡേഴ്സ് ജനപ്രിയ നായകരാകും. അവർക്കു  ജനഹൃദയങ്ങളിൽ മതിപ്പും വിശ്വാസ്യതയുമുണ്ടായിരിക്കും. നേതൃത്വം വളരെ വിഷമം പിടിച്ച നിയോഗമാണ്. അറിവും അതിസാഹസികതയുമല്ല,  ശാന്തതയും സൗമ്യതയും

കരുണയും പൊസീറ്റിവ് മനോഭാവങ്ങളുമാണ് നേതൃത്വ വിജയത്തിന്റെ രഹസ്യം.

'ക്‌ഷമകൊണ്ട്‌ ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന്‌ കടുത്തഅസ്‌ഥിയെപ്പോലും ഉടയ്‌ക്കുവാനുള്ള കരുത്തുണ്ട്‌.'

(സുഭാഷിതങ്ങള്‍ 25:15).

3. ശത്രുക്കൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ക്ഷമ.

ജോലിയിലും ഇടയത്വ  ശുശ്രൂഷയിലും രാഷ്ട്രീയത്തിലുമൊക്കെ എത്രനല്ല നേതാവായാലും കുറെ ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമുന്നത നേതാക്കളായിരുന്ന മോശയും ക്രിസ്തുവുമൊക്കെ ഈ എതിർപ്പിനെ ക്ഷമയോടെ നേരിട്ടവരാണ്. വ്യക്തിത്വ വൈകല്യമുള്ള സിനിക് മനോഭാവക്കാരുടെ വിമർശനത്തിനും പരാതിക്കുമൊക്കെ പ്രതികരിക്കാൻ പോയാൽ ദൈവം ഏൽപ്പിച്ച നമ്മുടെ നിയോഗം പ്രതിസന്ധിയിലാകും. നെഹമ്യാവിനെപ്പോലെ ആളുകളുടെ ഗോസിപ്പുകൾ ശ്രദ്ധിക്കാതെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന നിയോഗങ്ങളിൽ മനസ്സുറപ്പിച്ച് മുന്നോട്ടു പോകുമ്പോൾ ശത്രുക്കൾ നിശ്ശബ്ധരായി പിന്മാറും.

പരിശുദ്ധാത്മാവിന്റെ  സാക്ഷ്യമുള്ള സാന്നിധ്യം വെളിപ്പെടുത്തുന്ന സൽഗുണമാണ് ദീർഘക്ഷമയെന്നാണ് പൗലോസ് അപ്പോസ്തോലന്റെ അഭിപ്രായം:

'ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌'- (ഗലാത്യർ  5 : 22-23)

ലോകം ഇളകി മറിയുമ്പോഴും ജനക്കൂട്ടം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുമ്പോഴും ജഡരക്തങ്ങളുമായുള്ള യുദ്ധം തുടരുമ്പോഴും ക്ഷമാശീലർ ശാന്തരായി,  സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ദൈവത്തിന്റെ ദീർഘക്ഷമ മുഖാമുഖമായി ലോകം കണ്ടത് ക്രിസ്തുവിന്റെ ക്രൂശ് ചുമന്നുള്ള സഹന യാത്രയിലാണ്. പരിഹാസവും പീഡനങ്ങളും മുഖത്ത് തുപ്പലും മുൾക്കിരീടവും ചുമലിലെ ഭാരമേറിയ കുരിശും ദൈവത്തിന്റെ ദീർഘക്ഷമയുടെ മുമ്പിൽ അപ്രസക്തവും  നിഷ്പ്രഭവുമായി.  ശത്രുക്കൾക്ക് പാപക്ഷമ നൽകിയ ക്രൂശിലെ പ്രാർത്ഥന ദൈവത്തിന്റെ  ദീർഘക്ഷമയുടെ  അനന്ത സാധ്യതയാണ്.

രാoഷ്ട്രീയത്തിലും സഭയിലും കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും സമുന്നത നിയോഗങ്ങൾ നിറവേറ്റുവാൻ ദൈവം തിരയുന്നത്  വിവേകികളെയും ജ്ഞാനികളെയുമല്ല,  ക്ഷമാശീലരേയാണ്, ആത്മാവിന്റെ  ഫലങ്ങൾ വിളയുന്ന സൗമ്യക്ഷമാശീലരെ.

 ലഹരിആസക്തരും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായി വാഗ്വാദവും   ഏറ്റുമുട്ടലും നടത്തുന്നത്  അപകടമാണ്. ആത്മനിയന്ത്രണമില്ലാത്ത  മനസ്സാണിവരുടേത്. അവരോട് ഇടപെടുമ്പോൾ ക്ഷമ കൈവിടാതെ സൂക്ഷിക്കണമെന്നാണ് ക്രിസ്തുവിന്റെ ഉപദേശം:

'നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.'-( ലൂക്കോസ് 21:19).

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും. ഭൂമിയെ മാത്രമല്ല   നിത്യസൗഹൃദങ്ങളും ദൈവത്തിന്റെ പ്രത്യേക വാത്സല്യവും  നിത്യയും അവർ  അവകാശമാക്കും.

Thursday, August 13, 2020

കല്ലെറിയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌

 

They kept demanding an answer, so he stood up again and said, “All right, but let the one who has never sinned throw the first stone!” — John 8:7 


This is a significant statement about judging others. Because Jesus upheld the legal penalty for adultery, stoning, he could not be accused of being against the law. But by saying that only a sinless person could throw the first stone, he highlighted the importance of compassion and forgiveness.
🙏
കുറ്റവാളികളെ മീഡിയയിലും പൊതുവേദികളിലും വികാരവിചാരണ നടത്തുന്ന സദാചാര പരീശന്മാരുടെ കൂട്ടത്തിൽ ചേർന്ന് കല്ലെറിയരുതെന്നാണ് കർത്താവിന്റെ മുന്നറിയിപ്പ്. കല്ലെറിയാൻ ക്വാളിഫൈഡ് ആയ പാപം ചെയ്യാത്ത,  ഒരു പുണ്യവാനും  ഈ ലോകത്തിലില്ല. ദൈവത്തിന്റെ കോടതിയിൽനിന്ന് ഏഴ്‌ ഏഴുപതുവട്ടം നിരുപാധികം വിട്ടയക്കപ്പെട്ടവരും, 'കടക്കാരോട് ക്ഷമിച്ചതു  പോലെ' എന്ന കർത്തൃപ്രാർത്ഥന നൂറുവട്ടം ചൊല്ലിക്കൂട്ടുന്നവരുമൊക്കെ ക്ഷമ കൈവിടരുത്, കരുണയില്ലാത്ത കഠിനഹൃദയരാകരുത്.
മക്കൾക്കും ജീവിത പങ്കാളിക്കും അയൽക്കാർക്കും അവരുടെ വീഴ്ചകളിൽ മാപ്പു കൊടുക്കണം, അനുകമ്പയും ആർദ്രതയും പ്രകടിപ്പിക്കണം.
ഹൃദയത്തിൽ കനിവിന്റെ  കണ്ണു തുറക്കാൻ ആദ്യം  പ്രതികാരത്തിന്റെ കല്ല് താഴെ ഇടണം.
     ☆
(Tyndale)

Wednesday, August 12, 2020

പുതിയ ആകാശവും പുതിയ ഭൂമിയും

അനീതിക്കും അക്രമത്തിനുമെതിരെ വൈലന്റായി പ്രതികരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്.  ഇത് ആദർശധീരത കൊണ്ടൊന്നുമല്ല,  തികച്ചും നിവൃത്തികേടുകൊണ്ടു മാത്രമാണ്. 

ഗവണ്മെന്റ്നെതിരെ പ്രതിപക്ഷം,  ആത്മീയ നേതൃത്വത്തിനെതിരെ അൽമായ സംഘo, പോലീസിനെതിരെ ജനങ്ങൾ, മാതാപിതാക്കൾക്കെതിരെ മക്കൾ... പരസ്പരം അടിപിടികൂടുന്ന സമൂഹമായി തീർന്നിരിക്കുകയാണ്  ദൈവത്തിന്റെ നാട്.  

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? 

വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കുറ്റത്തിന്റെയും  അഴിമതിയുടെയും പേരിൽ ആരും തെരുവിലിറങ്ങി ധർണയും ജാഥയും അക്രമങ്ങളും നടത്തുന്നില്ല. സദാചാര പോലീസുകാർ നിയമം കയ്യിലെടുക്കുന്നതുമില്ല. കാരണം, അവിടെ നിയമവാഴ്ച്ചയുണ്ട്.  അധികാരികളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കാനും സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു നീതിന്യായപീഠം അവിടെയുണ്ട്. ആ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവുമുണ്ട്. അതിൽ മത-രാഷ്ട്രിയ നേതാക്കന്മാർ അനാവശ്യമായി ഇടപെടാറുമില്ല.

മത-രാഷ്ട്രിയ നേതൃത്വത്തിലും നിയമപാലകരിലും ജുഡിഷ്യറിയിലുമുള്ള  വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതു തന്നെയാണ് വൈകാരിക നിഷേധപ്രതികരണങ്ങൾക്കുള്ള പ്രധാന കാരണം.  സംഘടിക്കാതെ, പ്രതിരോധിക്കാതെ ഒന്നും നടക്കില്ലെന്ന് ജനം പഠിച്ചു. 

ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കിൽപോലും ടാക്സ് കൊടുക്കുന്ന ജനങ്ങൾ വഴി തടയണം,  അല്ലെങ്കിൽ വണ്ടി തല്ലിപ്പൊളിക്കണം.

                       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പേരുണ്ടെങ്കിലും മത- രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും ആധിപത്യവും  അധീശത്വവുമാണിവിടെ നടക്കുന്നത്.

                   പ്രതിപക്ഷം ബഹളം വയ്ക്കുന്നത് രാജ്യസ്നേഹംകൊണ്ടോ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. കസേരയിൽ കയറി പറ്റാനും നാലുതുട്ടുണ്ടാക്കാനുള്ള അത്യാർത്തികൊണ്ടു  മാത്രമാണ്. ഉച്ചിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കളെ ചട്ടം പഠിപ്പിക്കാൻ എത്രവിദഗദ്ധനായ  ഡോഗ് ട്രെയ്നർവിചാരിച്ചാലും നടക്കില്ല. സെമിനാറുകളും ചാനൽചർച്ചകളും യൂസ് ലെസ്സ് സമയംകൊല്ലി പരിപാടികൾ.

ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണകക്ഷിയാകുമ്പോൾ കാര്യങ്ങൾ വീണ്ടും തഥൈവ. മതവും രാഷ്ട്രീയവും ജനകോടികളുടെ വയറ്റിപ്പിഴപ്പാണ് മാഷേ... അതിലെ ഇത്തിൾകണ്ണികളും എർത്തുകളും വലിയൊരു അധോലോക ഗൂഡസംഘമണിഷ്ടാ... 

എന്റീശ്വരാ, എല്ലാം സഹിക്കാൻ  പാവം, പാവം  ജനങ്ങൾ !

കിടിലൻഫ്രോഡുകളുടെ സ്വന്തം നാടായിത്തീർന്നിരിക്കുന്ന ഈനാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയും പ്രതികരണശേഷിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ  പാരനോയിഡ് കൾച്ചറിൽ ആർക്കും സുരക്ഷിതബോധമില്ല.

എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന  മുട്ടാപ്പോക്ക് ഫിലോസഫിയും തന്റേടവും കൊണ്ട് സാധാരണക്കാരെ  അധികാരികൾ ചവിട്ടിമെതിച്ച് ഞെരിച്ചമർത്തിയിരിക്കുകയാണ്. 

ജനങ്ങളുടെ കണ്ണുനീരും സ്വപ്നങ്ങളും സഹനങ്ങളും ഓഡിയോ-വിഷ്വലായി വിറ്റ് മീഡിയ മുതലാളിമാർ സഹസ്രകോടികളുടെ സമ്പന്നരായിത്തീരുന്നു. 

മനോരോഗവും വ്യക്തിത്വ വൈകല്യവും ബാധിച്ചിരിക്കുന്ന അധികാരികളുടെ ഊഷരമനസ്സിൽ നന്മയും  ദൈവീകമനോഭാവവും മുളക്കില്ല.  മനുഷ്യമനസ്സും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വിഷലിപ്തവും രോഗബാധിതവുമായിക്കഴിഞ്ഞു. പഴയ തുരുത്തിയിൽ വീണ്ടും വീണ്ടും പുതിയ വീഞ്ഞു നിറച്ചിട്ട് യാതൊരുകാര്യവുമില്ല.

ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുമാറ്റി, ശുദ്ധികലശം നടത്തി, പുതിയ ആകാശവും പുതിയ ഭൂമിയും സെറ്റ് ചെയ്ത്, ജീവന്റെ പുതിയ വിത്തുകൾ വിതയ്ക്കപ്പെടണം.

അതെ, അതിനുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു... 


Tuesday, August 11, 2020

Believe in the God of SECOND CHANCE !

 “Don’t call me Naomi,” she told them. “Call me Mara, because the Almighty has made my life very bitter.” Ruth 1:20


The new name Naomi gave herself didn’t stick, however, because those devastating losses were not the end of her story. In the midst of her sorrow, God had blessed her with a loving daughter-in-law, Ruth, who eventually remarried and had a son, creating a family for Naomi again. 

Although we might sometimes be tempted to give ourselves bitter nicknames, like “failure” or “unloved,” based on difficulties we’ve experienced or mistakes we’ve made, those names are not the end of our stories. We can replace those labels with the name God has given each of us, “loved one” (Romans 9:25), and look for the ways He’s providing for us in even the most challenging of times.
🙏
ജീവിതത്തിൽ പരാജയങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ പലരും പഴിവാക്കും പരിഹാസപ്പേരും വിളിച്ചേക്കാം.
അതൊന്നും കാര്യമാക്കേണ്ട. നിങ്ങൾ സ്വർഗ്ഗസ്ഥ പിതാവിന്റെ പ്രിയപ്പെട്ട മകനും മകളുമാണ്. അതോരു വലിയ പദവിയും ആവകാശവുമാണ്. ഒരു ജീവിത പ്രിതിസന്ധിക്കും ശത്രുവിനും സ്വർഗ്ഗത്തിലെ അപ്പനുമായുള്ള സ്നേഹബന്ധം തകർക്കാനാവില്ല. അപ്പന്റെ മനസ്സിൽ നിങ്ങൾക്കുവേണ്ടി ഇനിയും അനേകം ശുഭപദ്ധതികളുണ്ട്.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി-' ജറെമിയാ 29 : 11

ധൈര്യമായിരിക്കു, ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. ഈ രാത്രി മാഞ്ഞുപോകും,  ഉദയസൂര്യനായ ക്രിസ്തു ഒരുക്കുന്ന അനന്ത സാദ്ത്യതകളുടെ പ്രഭാതം വളരെ വളരെ അടുത്താണ്...

(Lisa M. Samra) 

Monday, August 10, 2020

സംഭവിക്കുന്നതെല്ലാം നല്ലതിനാണ്...

എതിർക്കുന്നവരും പിറുപിറുക്കുന്നവരും ദുരാരോപണക്കാരുമായ വലിയ സമൂഹത്തെ ഏകനായി അനേകവർഷം നയിച്ച മോശ യോശുവയെ ചുമതല ഏല്പിച്ചുകൊണ്ട് വിടവാങ്ങൽ സന്ദേശത്തിൽ പറഞു:  'ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ കൂടെവരുന്നത്‌. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.'- ആവര്‍ത്തനം 31 : 6.

നിങ്ങളെ ജീവിതത്തിലേക്കു വിളിച്ചു വഴിനടത്തിയവൻ അവസാന ലക്ഷ്യ ത്തിലെത്തുംവരെ സുരക്ഷിതമായി വഴിനടത്തും: 

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും'- ഫിലിപ്പി 1 : 6.

ആരുമെനിക്കില്ല ഞാൻ തന്നെയാണ്,  ശത്രു ചതിക്കും, തകർക്കും എന്നു ചിന്തിച്ചു ഭാരപ്പെടരുത്: നിങ്ങൾ ദുർബലരല്ല, നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ശക്തനാണെന്ന പരമസത്യം മറക്കരുത് :

'നിന്‍െറ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്‍െറ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.'-സങ്കീര്‍ത്തനങ്ങള്‍ 91 : 7

സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം  നല്ലതിനാണ്. കാരണം,  കർത്താവറിയാതെ ഒന്നും സംഭവിക്കില്ല...ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.


Wednesday, June 24, 2020

മിസ്റ്റര്‍ ഇന്നര്‍ ക്രിട്ടിക്


സംസാരത്തിലും പ്രവൃത്തികളിലും മനോഭാവങ്ങളിലുമുള്ള സ്വന്തം ബല ഹീനതകള്‍ മറ്റൊരാളെപ്പോലെ ആത്മവിമര്‍ശനത്തോടെ നോക്കിക്കാണുവാനുള്ള കഴിവ് അഭിനന്ദനാര്‍ഹമായ സവിശേഷ സിദ്ധിയാണ്. പലര്‍ക്കും ഈ കഴിവില്ലാത്തതുകൊണ്ട് സ്വയം തിരുത്തുവാനും തെറ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചാലും അംഗീകരിക്കാനും കഴിയാറില്ല.
ആത്മവിമര്‍ശനം നല്ലതാണെങ്കിലും അമിതമായാല്‍ പ്രശ്നമാണ്. ജീവിതത്തില്‍ അപ്രായോഗിക ലക്ഷ്യങ്ങള്‍ ആഗ്രഹിക്കയും അതെത്തിപ്പിടിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ ചിലരുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തുകയും ആത്മപീഢനം നടത്തുകയും ചെയ്യുമെന്നാണ് സ്വഭാവശാസ്ത്രജ്ഞനായ ഗോളാന്‍ സാഹറിന്‍റെ അഭിപ്രായം. താനൊരു പരാജയമാണെന്ന ചിന്താഗതി, അപകര്‍ഷതാബോധം, അശുഭാപ്തിവിശ്വാസം, വ്യക്തിബന്ധങ്ങളിലെ തകര്‍ച്ച, വിഷാദം തുടങ്ങിയ പല മാനസിക പ്രതിസന്ധികള്‍ക്കും യ അമിത ആത്മവിമര്‍ശനം  കാരണമാകും.
മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അമിത ആത്മവിമര്‍ശന സ്വഭാവം നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്:
ആത്മവിശ്വാസം തകര്‍ക്കുന്ന നമ്മിലെ څഇന്നര്‍ ക്രിട്ടിക്കിچനെ തിരിച്ചറിയണം. പ്രതിസന്ധികളില്‍ സ്വയം കുറ്റപ്പെടുത്തുന്ന മനസ്സിന്‍റെ പ്രവണതയെ ആത്മാവ ബോധത്തോടെ വിലയിരുത്തണം. പരാജയങ്ങളില്‍ മനസ്സിന്‍റെ അതിശയോക്തിപരമായ വിമര്‍ശനങ്ങളില്‍ വലിയ കാര്യമില്ലെന്ന څകൗണ്ടര്‍ ചിന്തچ അമിത ആത്മ വിമര്‍ശനത്തിന്‍റെ തിരകളെ ശാന്തമാക്കും.
ആകാശത്തെ ആലിപ്പഴം പറിക്കാന്‍ എടുത്തുചാടി ചിറകു തളര്‍ന്നു വീഴുമ്പോള്‍ ഇന്നര്‍ ക്രിട്ടിക് കുറ്റപ്പെടുത്തും - കഴിവില്ല, പ്രാപ്തിയില്ല, അസമര്‍ത്ഥനാണ് എന്നൊക്കെ. ചില അപ്രായോഗിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമം പരാജയപ്പെടുമ്പോള്‍, പ്രായോഗിക ഗോള്‍ സെറ്റുചെയ്ത് മുന്നേറണം. അപ്പോള്‍ എറിഞ്ഞുവീഴ്ത്തുന്ന ഇന്നര്‍ക്രിട്ടിക് സൈലന്‍റാകും.
അമിത വിമര്‍ശകരും പീഢകരുമായ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും എംബ്ലോയറുടേയുമൊക്കെ മാനസിക പീഢനമേല്‍ക്കുന്ന ദുര്‍ബ്ബലവ്യക്തിത്വ ശൈലിക്കാര്‍ ആത്മവിശ്വാസം കുറഞ്ഞവരും പെട്ടെന്നു മുറിവേല്‍ക്കുന്നവരുമാകാറുണ്ട്. നിങ്ങളുടെ സമര്‍പ്പണജോലിക്ക് അധികാരികള്‍ അഭിനന്ദനം തരുന്നില്ലെങ്കില്‍, ഇന്നര്‍ക്രിട്ടിക് അതൃപ്തി പ്രകടിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കണം. എന്‍റെ ജീവിതം ദൈവത്തിന്‍റെ ദാനമാണ് ആരുടെയും ഔദാര്യമൊന്നുമല്ല, എനിക്കുംകൂടി അവകാശപ്പെട്ടതാണീ ലോകം, ജീവിത ക്യാന്‍വാസില്‍ മിഴിവുറ്റ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചായം തേയ്ക്കാനും ആസ്വദിക്കാനും എനിക്കും കഴിയുമെന്നുള്ള ആത്മനിര്‍ദ്ദേശം (മൗീേ ൗഴെഴലശെേീി) നാം നമുക്കു നല്‍കുമ്പോള്‍ മനസിലെ സിനിക്ക് ക്രിട്ടിക് നിശ്ശബ്ദനാകും.
ആത്മനിന്ദ അതിരു കടക്കുമ്പോള്‍ സൂക്ഷിക്കണം. മനസ്സിന്‍റെ പ്രതിരോധനിരകള്‍ തകരാനും വിഷാദമേഘാവൃതമായ മനസ്സില്‍ നിരാശയുടെ മരവിപ്പു പരക്കാനും നിര്‍വ്വികാരതയും നിസ്സഹായതാബോധവും വര്‍ദ്ധിക്കാനുമൊക്കെയുള്ള അപകട സാധ്യതകളുണ്ട്. പാപിയാണ്, പരാജിതനാണ്, എല്ലാവരാലും വെറുക്കപ്പെട്ടവളാണ്, ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നൊക്കെയുള്ള നിഷേധ ചിന്തകളുടെ വേലിയേറ്റങ്ങള്‍ അടിസ്ഥാനമിളക്കാനും അരുതായ്മകളിലേക്കു ചുവടുവയ്ക്കാനുമൊക്കെ പ്രേരണ ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വസ്ത സുഹൃത്തുക്കളും കുടുംബാംഗ ങ്ങളുമായി മനസ്സു പങ്കിടാന്‍ അവസരമുണ്ടാക്കണം. പ്രതിസന്ധി തുടരുകയാണെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.
ലോകം മുഴുവന്‍ വെറുത്താലും ഇന്നര്‍ക്രിട്ടിക് തള്ളിപ്പറഞ്ഞാലും നിങ്ങളെ കൈവിടാത്ത നിത്യചൈതന്യമായ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിച്ച്, ഇന്നര്‍ ക്രിട്ടിക്കിനെ മൈന്‍റ് ചെയ്യാതെ സുധീരമായി മുന്നേറണം.

Monday, March 2, 2020

കുട്ടിപ്പട്ടാളം വരുന്നേ...

മദ്ധ്യവേനല്‍ അവധിയാകുന്നതോടെ വീട്ടില്‍ ഇരുപത്തിനാലു മണിക്കൂറും കുട്ടിപ്പട്ടാളം സജീവമാകുകയാണ് . ഓടിക്കളിച്ചും, തട്ടിത്തകര്‍ത്തും, കുറുമ്പുകാണിച്ചും മാതാപിതാക്കളുടെ ക്ഷമ പരിശോധിക്കുന്ന ഒഴിവുകാലം ഇതാ സമാഗതമായി. കഴിഞ്ഞ പത്തുമാസക്കാലം ഈ കുസൃതിക്കുരുന്നുകളെ അനുസരണത്തോടെ പിടിച്ചിരുത്തി അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ധ്യാപകര്‍ക്ക് ധന്യവാദ്!
കുട്ടികളോടൊത്തുള്ള ഒഴിവുകാലം ഹൃദ്യവും ഫലപ്രദവുമാക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചാലും:

ഓരോ ദിവസവും കുറഞ്ഞത് രണ്ടു ഭക്ഷണമെങ്കിലും കുട്ടികളോടൊന്നിച്ചിരുന്നു കഴിക്കണം. ഊഷ്മള സ്നേഹത്തിന്‍റെ വൈകാരിക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഹൃദ്യനിമിഷങ്ങളാകണം ഭക്ഷണസമയം. ഭക്ഷണം നല്‍കിയ ദൈവത്തിനും അതൊരുക്കിയ മാതാപിതാക്കള്‍ക്കും നന്ദിപറയാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ഭക്ഷണം പാഴാക്കുന്നശീലം സ്നേഹപൂര്‍വ്വം തിരുത്തണം.
കുട്ടികളുടെ പാത്രങ്ങള്‍ അവര്‍ തന്നെ കഴുകി ജോലിയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ അവരെ അനുവദിക്കണം.
അടുക്കളജോലിയില്‍ കുട്ടികളെ പങ്കെടുപ്പിക്കണം. അവരുടെ പാചകത്തെ പ്രോത്സാഹിപ്പിക്കണം. കുറ്റം പറഞ്ഞ് നിരുത്സാഹപ്പെടുത്തരുത്. കുട്ടി ഷെഫുമാര്‍ കാര്യങ്ങള്‍ പഠിക്കട്ടെ.
ഓരോ ദിവസവും അഞ്ചു പുതിയ ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കാനും അത് നോട്ട് ബുക്കില്‍ എഴുതിവയ്ക്കാനും പ്രോത്സാഹിപ്പിക്കണം. പദസമ്പത്ത് പണസമ്പത്തിനേക്കാള്‍ മൂല്യമുള്ളതാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം.

കുട്ടികള്‍ക്കിടയിലെ കളിയും കലഹങ്ങളുമൊക്കെ വ്യക്തിത്വ വികാസത്തിന്‍റെ അനുകൂല ചേരുവകളാണ്.  എല്ലാത്തിലും മാതാപിതാക്കള്‍ കയറി ഇടപെട്ട് പ്രശ്നം സെന്‍സേഷണലാക്കേണ്ട കാര്യമില്ല. പിണങ്ങാനും ഇണങ്ങാനും കുട്ടികള്‍ സ്വയം പഠിക്കട്ടെ. പ്രശ്നം മഹായുദ്ധമാകുമ്പോള്‍ മാത്രം മാതാപിതാക്കള്‍ ഇടപെട്ടാല്‍ മതി.
കുട്ടികള്‍ അയല്‍ക്കാരുമായി സൗഹൃദബന്ധം നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണം. പരിമിതികളും മുള്ളുകളുമുള്ള അയല്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ പഠിക്കുന്നത് ഭാവിയിലെ സോഷ്യല്‍ അഡ്ജസ്റ്റ് മെന്‍റിന്  സഹായകമാണ്.
ഗ്രാന്‍റ് പേരന്‍റ്സുമായി സമയം ചിലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാക്കണം. മുത്തശ്ശനും മുത്തശ്ശിക്കും മാത്രം കൊടുക്കാന്‍ കഴിയുന്ന കരുതലിന്‍റേയും സുരക്ഷിതബോധത്തിന്‍റെയും ആത്മഹര്‍ഷത്തിന്‍റേയും ചേരുവകള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാകരുത്. വൃദ്ധരെ ആദരിക്കാന്‍ ഇന്നു കുട്ടി പഠിച്ചാല്‍ നാളെ നമ്മള്‍ വാര്‍ദ്ധക്യത്തില്‍ ചുവടുവയ്ക്കുമ്പോള്‍ സ്നേഹാദരവുകളുടെ ഓഹരി നമുക്കും തന്നേക്കാം.
സാധിക്കുമെങ്കില്‍ നിങ്ങളുടെ ജോലി സ്ഥലത്ത് കുട്ടികളെ കൊണ്ടു പോകുന്നത് നല്ലതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ എത്ര കഷ്ടപ്പെടുന്നുണ്ടെന്നും നിങ്ങള്‍ നല്‍കുന്ന പണത്തിന്‍റെ മൂല്യമെത്രയെന്നും കുട്ടികള്‍ മനസ്സിലാക്കാന്‍ ഇത്തരം സന്ദര്‍ശനം സഹായിക്കും.
നാട്ടിലെ കലാപരിപാടികളും ആഘോഷങ്ങളും ദേശീയോത്സവങ്ങളും കൂട്ടായ്മകളും കുട്ടികളോടൊപ്പം പങ്കെടുക്കണം. കുപ്പിയിലിട്ടു വളര്‍ത്തുന്ന കുട്ടികള്‍ സാമൂഹ്യ ബന്ധത്തിന്‍റെ ഊഷ്മളത അനുഭവിക്കാന്‍ കഴിയാത്ത ചുറ്റുമതില്‍ വ്യക്തിത്വത്തിനുള്ളില്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോവും.

അടുക്കളത്തോട്ടം തയ്യാറാക്കാനും പരിപാലിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.പ്രകൃതിയും വൃക്ഷങ്ങളും ജീവജാലങ്ങളും ജീവിതത്തിന്‍റെ ഭാഗമാണെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. മണ്ണിന്‍റെ മണവും സസ്യജാലങ്ങളുടെ സ്പന്ദനങ്ങളുമൊക്കെ അവര്‍ അനുഭവിച്ചറിയട്ടെ. കോണ്‍ക്രീറ്റ് കൊട്ടാരത്തിനുള്ളിലെ വിചിത്ര ജീവികളായി വളരുന്ന കുട്ടികള്‍ക്ക് പ്രകൃതിയും മനുഷ്യനുമായി പരസ്പര വ്യവഹാരത്തിനുള്ള സംവേദനശക്തിയുണ്ടാവില്ല.
മാതാപിതാക്കളുടെ ബാല്യകാല വിശേഷങ്ങളും കുടുംബചരിത്രങ്ങളുമൊക്കെ കുട്ടികളുമായി പങ്കുവയ്ക്കണം. കുടുംബമൂല്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും ചിന്തകളുടെ വേരുകളിറങ്ങി ആദര്‍ശദര്‍ശനങ്ങള്‍ രൂപപ്പെടാന്‍ ഇതു സഹായിക്കും. NB. സ്വന്തം കഴിവിന്‍റേയും നേട്ടത്തിന്‍റെയും പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കരുത്. 

കുട്ടികളെ കളിക്കാന്‍ വിടണം. മണ്ണും ചെളിയും ദേഹത്ത് പുരളട്ടെ, കളിച്ചു വീണ് മുറിവേല്‍ക്കട്ടെ, വേദനിക്കട്ടെ. സോഫാകുഷ്യനില്‍ മടിയരായിരുന്നു അലസവ്യക്തിത്വം രൂപപ്പെടുന്നതിനേക്കാള്‍ നല്ലതാണ് കളിക്കളത്തിലിറങ്ങുന്നത്.
ധാര്‍മ്മിക ബോധവും പൗരധര്‍മ്മവും വിവരിക്കുന്ന ചിത്രകഥകളും  കഥാപുസ്തകങ്ങളും കുട്ടികള്‍ക്കു നല്‍കുന്നതും ജീവിതമൂല്യങ്ങളെപറ്റി ചര്‍ച്ച ചെയ്യുന്നതും മോറല്‍ ഡെവലപ്മെന്‍റിന ് സഹായകമാണ്.

ടി.വി, മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയകളെ കഴിയുന്നതും ഒഴിവാക്കാന്‍ സ്നേഹപൂര്‍വ്വം കുട്ടികളെ നിര്‍ബന്ധിക്കണം. കുട്ടികളുടെ സഹകരണത്തോടെ ഇന്‍റര്‍നെറ്റ് മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ക്രീം കേക്കുകള്‍, ചോക്കലേറ്റുകള്‍, ചിപ്സ്, സോഡാഡ്രിംങ്സ്, പപ്സ്, സമൂസ തുടങ്ങിയ അനാരോഗ്യഭക്ഷണങ്ങള്‍ക്ക് അഡിക്ട് ആകാതിരിക്കാന്‍ സൂക്ഷിക്കണം.
ദൈവം തന്ന അമൂല്യ സമ്മാനങ്ങളായ കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കി ദൈവത്തിന് ഒരായിരം നന്ദി പറയണം. അനുഗ്രഹവും അവകാശവും സൗജന്യ ദാനവുമായി തന്ന ഈശ്വരന്‍റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതബോധത്തോടെ വളര്‍ന്നു വരുവാന്‍ തക്ക പരിപാവനദേവാലങ്ങളാകണം ഭവനങ്ങള്‍. മാതാപിതാക്കളിലെ ആസക്തിയും പരസ്യയുദ്ധങ്ങളും കുട്ടികളുടെ വ്യക്തിത്വ വികാസവും വൈകാരിക സന്തുലിതാവസ്ഥയും തടസ്സപ്പെടുത്തുന്ന പ്രതികൂല ഘടകങ്ങളാണ് - നോട്ട് ദ പോയിന്‍റ്.
ഇന്ന് കുട്ടിയോടൊപ്പം ചിലവഴിക്കുന്ന സമയങ്ങള്‍ നാളെകളിലെ അവരുമായുള്ള ആത്മബന്ധത്തിന്‍റെ അടിത്തറയാണ്. സ്നേഹത്തിന്‍റെ സൂപ്പര്‍ സ്ട്രക്ചര്‍ പണിയാന്‍ ഇത്തരം ഭദ്രമായ അടിത്തറ വേണം. ഇന്നത്തെ ജീവിത തിരക്കിനിടയിലും കുട്ടികള്‍ക്ക് സ്നേഹത്തിന്‍റെയും ഓഹരികൊടുത്താല്‍ മക്കള്‍ ഭാവിയില്‍ നന്ദിയും കടപ്പാടുമുള്ളവരായിരിക്കും.
ഗുഡ് വിഷസ് ഫോറെ മാര്‍വലസ് വെക്കേഷന്‍!

Tuesday, January 28, 2020

യുദ്ധവും സമാധാനവും




നിങ്ങളുടെ അനുവാദം കൂടാതെ ആര്‍ക്കും നിങ്ങളെ മുറിവേല്‍പിക്കാനാവില്ലെന്ന മഹാത്മാഗാന്ധിജിയുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്.
ശത്രുക്കള്‍ ഏല്‍പിക്കുന്ന ശാരീരിക മുറിവുകളേക്കാള്‍ മാനസികമുറിവുകളെപറ്റിയായിരിക്കും ഈ പ്രസ്താവന കൂടുതല്‍ ശരി.
മറ്റുള്ളവരെ മുറിവേല്‍പിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന അനേകം സാഡിസ്റ്റുകളുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഓരോ ദിവസവും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവരുടെ ഹൃദയം തകര്‍ക്കുന്നതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്ന ഹൃദയശൂന്യരാണവര്‍. മീഡിയയിലും പൊതുവേദികളിലും ദേവാലങ്ങളിലും വിഷനാവുമായി കറങ്ങി നടക്കുന്ന ഇക്കൂട്ടരോട് പടവെട്ടിയിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടൊന്നും അവര്‍ കീഴടങ്ങുകയോ കുറ്റബോധം തോന്നുകയോ ചെയ്യില്ല. മുറിവേല്‍ക്കുന്നവരുടെ കണ്ണുനീര്‍ കാണുമ്പോള്‍ പൈശാചിക ആഹ്ലാദം അനുഭവിക്കുന്ന രോഗബാധിതമായ മനസ്സാണിവരുടേത്.  ഇവര്‍ക്കിടയില്‍ സമാധാനത്തോടെ ജീവിക്കാന്‍ ചില മുന്‍കരുതലുകള്‍  എടുത്തേ പറ്റൂ.
എന്തൊക്കെയാണത്?
എണ്‍പതുകളിലും പ്രസന്നമുഖവും വാടാത്ത ചൈതന്യവും കാത്തുസൂക്ഷിക്കുന്ന ഐ.എ.എസില്‍ നിന്നു റിട്ടയര്‍ ചെയ്ത വല്യമ്മച്ചിയോട് കൊച്ചുമകള്‍ ചോദിച്ചു:
 ആരോടും പരിഭവവും പരാതിയുമില്ലാതെ സന്തോഷമായി ജീവിക്കുന്നതിന്‍റെ സീക്രട്ട്  എന്താണ് ഗ്രാന്‍റ്മാ?
വല്ല്യമ്മച്ചി പറഞ്ഞു: അനാവശ്യ യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതാണ് എന്‍റെ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അടിസ്ഥാന രഹസ്യം.
യുദ്ധങ്ങളോ? അതെന്തു യുദ്ധങ്ങളാണ്?
അതെ കുട്ടി ഞാന്‍ ചില അനാവശ്യ യുദ്ധങ്ങള്‍ ഒഴിവാക്കി. എന്നെ പറ്റി പരദൂഷണം പറയുന്നവരോട് ഏറ്റുമുട്ടുന്ന സ്വഭാവം ഞാന്‍ ഉപേക്ഷിച്ചു. വിവരമില്ലാത്തവര്‍ പറയുന്ന വിവരക്കേടാണ് പരദൂഷണമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്തരക്കാരോടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി. മുറിവേല്‍പിക്കുന്നവരെ മൈന്‍റ് ചെയ്യാതായപ്പോള്‍ മനസ്സ് ഫ്രീയായി.
അമ്മായിഅമ്മയോടും ഭര്‍ത്താവിന്‍റെ ബന്ധുക്കളോടുമുള്ള യുദ്ധവും ഞാന്‍ നിര്‍ത്തി. വിവാഹത്തോടെ ആരംഭിക്കുന്ന നിയമപ്രകാരമുള്ള ബന്ധങ്ങളാണ് 'മദര്‍ഇന്‍ലോയും' 'സിസ്റ്റര്‍ഇന്‍ലോ'യുമൊക്കെ അവരില്‍ നിന്ന് നിഷ്പക്ഷവും നീതിപൂര്‍വ്വവും മുന്‍വിധിയില്ലാത്തതുമായ മനോഭാവവും പെരുമാറ്റവും  പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഒരു വര്‍ക്കിംഗ് റിലേഷന്‍ഷിപ്പു മാത്രമേ സാദ്ധ്യമാവൂ. ആ തിരിച്ചറിവുണ്ടായപ്പോള്‍ അവരുമായുള്ള യുദ്ധവും നിര്‍ത്തി. 
ജനശ്രദ്ധ നേടിയെടുക്കാനുള്ള അഭിനയങ്ങളും അടവുകളും എനിക്കുണ്ടായിരുന്നു. എന്നേക്കാള്‍ കഴിവുള്ളവരോട് എനിക്കസൂയയായിരുന്നു. അവരേക്കാള്‍ ശ്രദ്ധാകേന്ദ്രമാകാന്‍ മത്സരഓട്ടങ്ങളും പൊങ്ങച്ച പ്രകടനങ്ങളും ഏറ്റുമുട്ടലുകളും എന്‍റെ സമാധാനം നഷ്ടപ്പെടുത്തിയിരുന്നു. ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ബാല്യത്തിലെ  ബാലിശസ്വഭാവങ്ങള്‍ പ്രായമായിട്ടും തുടരുന്നതാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതുപേക്ഷിച്ചു. ഞാന്‍ ഞാനാണ്, നന്‍മകളും പരിമിതികളുമുള്ള എന്നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ 'ജലസിയുദ്ധ'ങ്ങളും അവസാനിച്ചു.
മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്തുവരുവാനുള്ള സാഹസിക പരിശ്രമം വലിയക്ലേശവും സംഘര്‍ഷങ്ങളുമാണെന്നിലുണ്ടാക്കിയിരുന്നത്. വഹിക്കാന്‍ പറ്റാത്ത അമിത പ്രതീക്ഷകളുടെ കഴുതച്ചുമടുകള്‍ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തലയില്‍കെട്ടി വച്ചു. ക്ലാസില്‍ ടോപ്പറാക്കാന്‍, കലാതിലകമാക്കാന്‍, ഓവര്‍സ്മാര്‍ട്ടാക്കാന്‍ പന്തയകുതിരയെപ്പോലെ മത്സരട്രാക്കുകളില്‍ ഒത്തിരി ഓടി. പ്രത്യേക അഭിരുചികളോടെ എന്നെ ജീവിതമാര്‍ക്കറ്റിലിറക്കിയ എന്‍റെ ബില്‍ഡറും ടെക്നീഷ്യനുമായ ദൈവമെന്നെ ഏല്‍പിച്ച നിയോഗത്തിന് വേണ്ടി ജീവിച്ചാല്‍ മതി, ആരേയും തൃപ്തിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി. പ്രേക്ഷകരുടെ കൈയ്യടിക്കുവേണ്ടിയുള്ള ഓട്ടം നിര്‍ത്തിയപ്പോള്‍ എന്തൊരാശ്വാസമായെന്നോ.
എന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി വിവേകശൂന്യരായ മനുഷ്യരുമായി പടവെട്ടുന്നതും ഒഴിവാക്കി. മൂല്യബോധവും സാമാന്യസംസ്കാരവുമില്ലാത്തവരോട് വാദിച്ചിട്ടും സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ല. അവര്‍ ശരിയാവില്ല. അവരെ ശരിയാക്കാന്‍ ആക്ടിവിസ്റ്റിന്‍റെ വേഷം കെട്ടിയിട്ടു കാര്യമില്ല. മുമ്പോട്ടു പോകാന്‍ വഴിതുറന്നു തരാതെ ശമര്യര്‍ വഴി മുടക്കി മുന്നില്‍ നിന്നപ്പോള്‍ വഴിമാറി നടന്ന ക്രിസ്തുവിനെപ്പോലെ ഞാന്‍ മറ്റൊരു വഴി തിരഞ്ഞെടുത്ത് അനാവശ്യ ഫൈറ്റുകള്‍ ഒഴിവാക്കി. ശത്രുവിന്‍റെ മുമ്പില്‍ വാലുമറിച്ചിട്ടോടുന്ന പല്ലിയെപ്പോലെ അനാവശ്യയുദ്ധങ്ങള്‍ക്ക് വരുന്നവരില്‍നിന്ന് ചില്ലറ നഷ്ടങ്ങള്‍ സഹിച്ച് ും ക്ഷമിച്ചും ഒഴിഞ്ഞ് മാറിയപ്പോള്‍ റിലാക്സ്ടായി, ടെന്‍ഷന്‍ ഫ്രീയായി.
വല്ല്യമ്മച്ചി പറഞ്ഞു: എന്നാല്‍ ജീവിതത്തിലെ എല്ലാ യുദ്ധവും ഞാന്‍ ഉപേക്ഷിച്ചുവെന്ന് ഇതിന് അര്‍ത്ഥമില്ല. എന്‍റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ജഡരക്തങ്ങളോടല്ല, പ്രതികൂലതകളോട്, പ്രതിസന്ധിയോട്, നിരാശയോട്. എന്‍റെ അലസമനോഭാവത്തോട് ഞാന്‍ ഫൈറ്റു ചെയ്തു കൊണ്ടേയിരുന്നു. . I did it with unshaken and unyielding faith and patience.

അനാവശ്യയുദ്ധങ്ങള്‍ ഒഴിവാക്കിയ ദിവസം മുതലാണ് ഞാന്‍ ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത്. പോസിറ്റീവ് എനര്‍ജിയില്‍ ചാര്‍ജ് ആകാനും ശാന്തിയും സമാധാനവും അനുഭവിക്കുവാനും വിജയത്തിന്‍റെ പടവുകള്‍ കയറാനും തുടങ്ങിയത് ജീവിത പടക്കളത്തില്‍ നിന്ന് പിډാറിയതു മുതലാണ്.
യുദ്ധം ഒഴിവാക്കിയപ്പോള്‍ ചില ചില്ലറ നഷ്ടമുണ്ടായി. ചിലപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചായി, പല പ്രിവിലേജും ലഭിക്കാതെ പോയി, ആത്മപ്രശംസക്കാരുടെ ചീപ്പ് അപ്രീസിയേഷന്‍ നഷ്ടപ്പെട്ടു. അങ്ങനെ... അങ്ങനെ, അങ്ങനെ പലതും- ദാറ്റ്സ് ഓക്കെ!
വ്യക്തിത്വത്തിന്‍റെ ഒട്ടോണമിയും സ്വാതന്ത്ര്യവും സമാധാനവും ആസ്വദിക്കാന്‍ അനാവശ്യയുദ്ധങ്ങള്‍ നിര്‍ത്തിയത് വലിയ സഹായകമായി.
നമ്മള്‍ അനുവദിക്കാതെ, സറണ്ടര്‍ ചെയ്യാതെ, ആര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ലെന്ന ഗാന്ധിജിയുടെ വാക്കുകളുടെ പൊരുള്‍ എനിക്ക് മനസ്സിലായി. തോല്‍ക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല. 
വല്യമ്മച്ചി പറഞ്ഞു നിര്‍ത്തി: ജീവിത്തില്‍ നിനക്കനുവദിച്ചിരിക്കുന്നത് വളരെ വളരെ കുറച്ചു സമയം മാത്രമാണ.് അത് അനാവശ്യയുദ്ധങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തി സ്വയം മുറിവേല്‍പിക്കരുത് - enjoy the fullness of life. 
ആയുസ്സിന്‍റെ തമ്പുരാന്‍റടുത്ത് അനുവദിച്ച സമയത്തിന്‍റെ അക്കൗണ്ട് ഒടുവില്‍ കൊടുക്കേണ്ടി വരുമെന്നോര്‍ത്ത് സമയം തക്കത്തിലും ഫലപ്രദമായും വിനിയോഗിക്കണം.