Monday, December 16, 2019

മുറിവേറ്റ ബാല്യങ്ങള്‍

ബാല്യത്തിലെ പീഡനങ്ങളും ദുരനുഭവങ്ങളും വ്യക്തിത്വത്തിലും വൈകാരികമേഖലകളിലും സൃഷ്ടിക്കുന്ന പ്രതികൂലതകളെപറ്റി കാലിഫോര്‍ണിയായിലെ ഡോ. റോബര്‍ട്ട് വെയില്‍സിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനം വളരെ ശ്രദ്ധേയമാണ്.

 വ്യക്തിപരമായ ആഘാതങ്ങളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നേറ്റ ആഘാതങ്ങളും ഈ ചോദ്യാവലിയിലൂടെ വിലയിരുത്തി. ശാരീരിക പീഡനം, വാക്കുകള്‍കൊണ്ടള്ള മുറിവേല്‍പിക്കല്‍, ലൈംഗീക പീഡനം, ശാരീരികവും വൈകാരികവുമായ അവഗണന എന്നിവയാണ് വ്യക്തിപരമായ ആഘാതങ്ങള്‍.
ലഹരി ആസക്തി, ഗാര്‍ഹിക പീഡനം, മനോരോഗങ്ങള്‍, വിവാഹ മോചനം, നിയമപ്രശ്നങ്ങള്‍ തുടങ്ങിയവയാണ് രോഗബാധിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നുമേല്‍ക്കുന്ന ആഘാതങ്ങള്‍.
ചെറുപ്പത്തില്‍ പീഡനങ്ങളും മുറിവുകളുമേറ്റു വളരുന്നവര്‍ക്ക് പിന്നീട് മനോ-ശാരീരിക-വൈകാരികമേഖലകളിലും വ്യക്തിബന്ധങ്ങളിലും പ്രതിസന്ധികളുണ്ട?ാകുന്നുണ്ടെണ്ടന്നു കണ്ടണ്ടു. ഇവര്‍ക്ക് ഹൃദ്രോഗം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗസാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ചെറുപ്പത്തിലെ മാനസികാഘാതങ്ങളും ഭാവിയിലെ മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വ വൈകല്യങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന സത്യമാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.

ഈശ്വരന്‍റെ വിശിഷ്ട സൃഷ്ടിയായ ഓരോ കുഞ്ഞും വൈകാരിക സുരക്ഷിതത്വവും സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍, പീഡകരില്‍ നിന്ന് മുറിവേല്‍ക്കാതെ വളര്‍ന്നാല്‍ മാത്രമേ സമുന്നത വ്യക്തിത്വമായി വളര്‍ന്നു വരികയുള്ളൂ. മുറിവുകളേറ്റു വളരുന്ന കുട്ടികള്‍ മുറിവുകളേല്‍പിക്കുന്ന സാഡിസ്റ്റുകളും പ്രതികാരദാഹികളും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായിത്തീരാനുള്ള സാധ്യത വളരെയധികമാണ്.

മാതാപിതാക്കളുടെ അമിതസ്നേഹവും ഉടമസ്ഥാവകാശവും പലപ്പോഴും പീഡനമായിത്തീരാറുണ്ടണ്ട. കുട്ടികളെപറ്റി അതിമോഹത്തിന്‍റെ ആകാശകൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുന്നതും അതിനുവേണ്ടണ്ടി അവരുടെ മേല്‍ കര്‍ക്കശനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതും പഠിത്തം തടസ്സപ്പെടാതിരിക്കാന്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്നും അകറ്റി വീട്ടുതടങ്കലിലാക്കുന്നതുമൊക്കെ പീഡനങ്ങള്‍ തന്നെയാണെന്ന് ഈ ഗവേഷകര്‍ ചൂണ്ടണ്ടിക്കാണിക്കുന്നു. കുട്ടിക്കുചുറ്റും കെട്ടിപൊക്കുന്ന അമിത സുരക്ഷാവേലികളും, ചുറ്റുമതിലും സ്വതന്ത്ര തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കാത്തതുമൊക്കെ മനപൂര്‍വ്വമല്ലാത്ത വ്യക്തിഹത്യകളും സ്നേഹപീഡനങ്ങളുമാണ്. കുപ്പിയിലിട്ടു വളര്‍ത്തുന്ന ഇത്തരം 'വൈറ്റ് ലഗോണ്‍ കുട്ടികള്‍' നിസ്സഹായതാ ബോധമുള്ളവരും പ്രതികൂലതകളെ നേരിടാന്‍ പ്രാപ്തിയില്ലാത്തവരുമായിത്തീരും. ഇവര്‍ ഭാവിയില്‍ ലഹരി ആസക്തിയിലും ലൈഗീകപ്രതിസന്ധിയിലുമൊക്കെ വീണുപോയാല്‍ സ്വയം രക്ഷപ്പെടാനും രക്ഷപ്പെടുത്താനും ബുദ്ധിമുട്ടായിരിക്കും. അടിച്ചേല്‍പ്പിക്കപ്പെട്ട നിസ്സഹായതാബോധവും ആത്മവിശ്വാസകുറവുമാണിതിന് കാരണം.
ബാല്യത്തിലേറ്റ മാനസികാഘാതങ്ങളുടെ വൈകാരിക പ്രതിസന്ധികളും വ്യക്തിത്വ വൈകല്യങ്ങളും തിരുത്തിയെഴുതുവാന്‍ മനഃശാസ്ത്രവിദഗ്ദ്ധരുടെ ദീര്‍ഘകാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്.