Friday, September 30, 2016

സ്വപ്നകുമാരികള്‍ എവിടെ ?

സന്തുലിതമായ ഉറക്കശീലമില്ലായ്മ ആരോഗ്യ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കും നയിക്കുമെന്നു മെഡിക്കല്‍ സയന്‍സ് ആണയിട്ടു പറയുന്നു.ഇന്റര്‍നെറ്റ്- ദൃശ്യമാധ്യമങ്ങള്‍ രാവേറുന്നത്‌വരെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങള്‍ വിളബുമ്പോള്‍ ഉറക്കത്തിന്‍റെ സമയം അപഹരിക്കപ്പെടുകയാണ്. ഇരുപത്തിനാല് മണിക്കുറും ഓവര്‍ടൈം ജോലി ചെയ്യുന്ന ഹൃദയത്തിനും ബ്രെയിന്‍നും പറയുവാന്‍ പരാതികള്‍ ഏറെയുണ്ടെന്നോര്‍ക്കണം.
ബ്രെയിന്‍ അറ്റകുറ്റ പണികള്‍ ചെയ്യ്തു തീര്‍ക്കുന്നത് ഉറക്ക സമയത്താണ്. ഉറക്കത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ആണ് കൂടുതല്‍ മെയിന്‍റെനന്‍സ് നടക്കുന്നത്. വൈകാരിക ഭാവങ്ങള്‍, ഹോര്‍മോണ്‍  തുടങ്ങിയവയുടെ സമീകരണം നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനക്ഷമതക്ക് ഉറക്കവും വിശ്രമവും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഉറക്കം കുറയുമ്പോള്‍ മൂഡ് തെറ്റുന്നത്.
ഉറക്കം ദൈവത്തിന്റെ ദിവ്യക്രമീകരണം ആണെന്നും സുഖമായി ഉറങ്ങുവാന്‍ ആത്മശരീര മനസ്സുകളില്‍ ദൈവം ശാന്തത  പകരുന്നു എന്നുമാണ് ബൈബിളിലെ ദാവീദിന്റെ അഭിപ്രായം. ' ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും, നീയല്ലോ യെഹോവേ, എന്നെ നിര്‍ഭയം വസിക്കുമറാക്കുന്നത്'. സങ്കീര്‍ത്തനങ്ങള്‍ 4:8.
ഉറക്കം ശരീരത്തിന്‍റെ വിശ്രമതീരമാണെന്ന്  ബൈബിള്‍ നുറിലധികം  പ്രാവശ്യം ആവര്‍ത്തിക്കുന്നു.
സകല പ്രപഞ്ചചാരാചരങ്ങളെയും സൃഷ്ടിച്ചശേഷം ദൈവം സ്വസ്ഥമായിരുന്നു . വര്‍ക്ക്ഹോളിക്ക് ആയ മനുഷ്യന്‍ വിശ്രമമില്ലാതെ പണിയെടുത്ത്, സൗഭാഗ്യo ആര്‍ക്കോവേണ്ടി വാരിക്കൂട്ടി, ഒടുവില്‍ RIP ആകുന്നു. ഇതല്‍പം നേരത്തേ ആയിക്കൂടേ, ന്‍റെ ചങ്ങാതി?

ജീവിതത്തിന്‍റെ വെല്ലുവിളികളും തിരക്കുകളും ഭയാശങ്കകളും ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. ഉറക്ക ഗുളികകളും സ്ലീപ്‌ക്ലിനിക്കുകളും ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമല്ല. ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് മനസ്സിനെ ഭാരപ്പെടുത്തുന്ന ഭാരങ്ങള്‍ ഇറക്കിവക്കാന്‍, ഭരമേല്പ്പിക്കാന്‍, അത്യുന്നതനും അപരിമേയനും ആയ ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ സമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയും. നമുക്കൊന്നും ചെയ്യുവനില്ലാ ത്തിടത്തു ദൈവം ചെയ്യട്ടെ എന്ന വിശ്വാസത്തിലും ആശ്വാസത്തിലും മനസ്സിനെ ഉറപ്പിക്കുമ്പോള്‍ ആന്തരിയ വികാരത്തിരകള്‍ ശാന്തമാകും. നിദ്രാദേവി കണ്‍പോളകളില്‍ ലാസ്യനൃത്തച്ചുവടുവക്കും. മഴവില്‍ വര്‍ണങ്ങളുടുത്ത സ്വപ്നകുമാരികള്‍ മുക്തരാഗങ്ങളും സ്നിദ്ധഭാവങ്ങളും കൊണ്ട് സ്വപ്നലോകം മായിക പ്രപഞ്ചമാക്കും.

യുക്തിരഹിതമായി വിശ്വസിക്കുന്ന വിശ്വാസിക്കു ലഭിക്കുന്ന ഈ നിദ്രാഭാഗ്യം സെല്‍ഫ്മെയ്‌ഡ് വിവേകികള്‍ക്കും ജ്ഞാനികള്‍ക്കും കിട്ടാറില്ല. അവര്‍ ബുദ്ധികൊണ്ടും യുക്തികൊണ്ടും കൂട്ടിക്കുറയ്ക്കുമ്പോള്‍ കിട്ടുന്നത് ഭിന്നസംഖ്യകള്‍ മാത്രമാണ്. പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടന്നുകൂട്ടി ക്കൊണ്ടിരിക്കും, അപ്പോഴേക്കും കോഴി കൂകും.
" Each night, when I go to sleep, I die. And the next morning, when I woke up, I am reborn"- Mahatma Gandhi.    

Monday, September 19, 2016

മനസ്സിന്‍റെ കണ്‍ട്രോള്‍ ടവ്വര്‍

മനസ്സിന്‍റെ കണ്‍ട്രോള്‍ ടവ്വര്‍ ചിന്തകളാണ്. നമ്മളെയും മറ്റുള്ളവരെയും ജീവിത സാഹചര്യങ്ങളെയും വിലയിരുത്തുന്നതില്‍ നമ്മുടെ ചിന്തകള്‍ അനുകുല-പ്രതികുല സ്വാധീനo ചെലുത്തുന്നു. അതുകൊണ്ട് ചിന്തകളുടെ മേല്‍ ഒരു ചിന്തയും നിയന്ത്രണവും   ഉണ്ടായിരിക്കണo.

വിതെയും വിളവും വിളവെടുപ്പും നടക്കുന്നത് ചിന്തകളിലാണ്. ചിന്തകള്‍ വിതെക്കുമ്പോള്‍ പ്രവര്‍ത്തികള്‍ വിളയുന്നു,  പ്രവര്‍ത്തികള്‍ വിതെക്കുമ്പോള്‍ ശീലം വിളയുന്നു, ശീലം വിതെക്കുമ്പോള്‍ സ്വഭാവo വിളയുന്നു.സ്വഭാവമാണ്
ജീവിതത്തിന്റെ ഭാഗധേയം (destiny) തീരുമാനിക്കുന്നത്‌. ഇതിന്റെ പിന്നില്‍ നമ്മള്‍, നമ്മള്‍ മാത്രമാണ് കാരണക്കാര്‍. ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

 മനസ്സിന്റെ വയല്‍പറമ്പില്‍ നല്ല ചിന്തകള്‍ വിതെച്ചാല്‍ വ്യക്തിത്വത്തില്‍ നുറുമേനി നന്മകള്‍ വിലയും, അത് നമുക്കും മറ്റുള്ളവര്‍ക്കും കൊയ്യാം.
ചിന്തകള്‍ക്കുള്ള ജൈവചേരുവകള്‍ മനസ്സു വലിച്ചെടുക്കുന്നത് കുടുംബം, ജീവിത സാഹചര്യങ്ങള്‍, സുഹ്രുബന്ധങ്ങള്‍, മീഡിയ തുടങ്ങിയവയില്‍ നിന്നാണ്. ഈ ബാഹ്യസാഹചര്യങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ ചിന്തകളും അതിലുടെ രൂപപ്പെടുന്ന വാക്കുകളും പ്രവര്‍ത്തികളും മഹിതവും അന്തസ്സുറ്റതും ആയിരിക്കും.

ബൈബിളിലെ പൗലോസ്‌, ശൌല്‍ ആയിരുന്ന കാലത്ത് സങ്കുചിതമതമൌലികവാദങ്ങളുടെ പ്രചരകനും വക്താവും ആയിരുന്നു. മനസ്സിന്റെ മതില്‍ക്കെട്ടുകള്‍ പൊളിഞ്ഞു ദൈവത്തെ വിശാല ക്യാന്‍വാസില്‍ കാണുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സ്നേഹത്തിന്റെ അപ്പോസ്തോലനായി. ചിന്തകളിലും മനോ ഭാവങ്ങളിലും വന്ന ഈ മാറ്റത്തിനു പിന്നില്‍ രോഗബാധിതമായ ഭൌതിക സാഹചര്യങ്ങളില്‍ നിന്നുള്ള  മനസ്സിന്റെ ചുവടുമാറ്റമായിരുന്നു പ്രധാന കാരണം. സുകൃതപൂര്‍ണമായ ദൈവോന്മുഖതയിലേക്കു മനസ്സിന്റെ ശ്രദ്ധ തിരിച്ചാല്‍ മാത്രമേ സദ്‌ഗുണങ്ങളും സദ്‌ചിന്തകളും സല്‍പ്രവര്‍ത്തികളും വ്യക്തിത്വത്തില്‍ വിളങ്ങുകയുള്ളു എന്നാണ് സെന്‍റ പോളിന്‍റെ സാക്ഷ്യം: " ഭൂമിയില്‍ ഉള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിന്‍".
'ഈശ്വര ചിന്തയിതൊന്നെ മനുഷ്യനു ശാശ്വതമീയുലകില്‍...'

മനസ്സില്‍ സംശുദ്ധമായ ചിന്തകളും ആശയങ്ങളും മുളക്കുവാന്‍ നല്ല വായനയും നല്ല സുഹൃബന്ധവും വേണം. അനുസരണം പഠിക്കാത്ത അനുസരണംകെട്ട ചിന്തകള്‍ക്കു പിറകെ ഓടുന്നവര്‍ക്ക് എന്നും അസ്വസ്ഥതയും ആവലാതിയും ആയിരിക്കും.

തീവ്രമായ ആത്മീയാനുഷ്ടാനങ്ങളും ആചരണങ്ങളും അനുഷ്ടിച്ചിട്ടും വാക്കുകളിലും പ്രവര്‍ത്തികളിലും നന്മ വിരിയാത്ത വിശ്വാസികളുടെ പ്രശ്നം, പഴയ തുരുത്തി യും പുതിയ വീഞ്ഞുമാണെന്ന് ക്രിസ്തു പറയുന്നു.

മനഷ്യരെ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കണ്ണു കൊണ്ടു കാണുവാന്‍ മനസ്സുപുതുക്കി രൂപാന്തരപ്പെടണo.
അതിന്, മനസ്സിന്റെ ടെക്നീഷ്യന്‍റെ വര്‍ക്ക്ഷോപ്പില്‍ ജീവവണ്ടി സറണ്ടര്‍ ചെയ്യണം.