Tuesday, December 4, 2018

താങ്ക് യു ജീസസ്


രോഗം ക്യാന്‍സറാണെന്ന് ഡയഗ്നോസ് ചെയ്തു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അലക്സ്-മേരി ദമ്പതികളോട് പറഞ്ഞു: 'ഇനി വേണ്ടത് കീമോ തെറാപ്പിയാണ്. അത് എത്രയും പെട്ടെന്ന് തുടങ്ങണം'.
മേരി പറഞ്ഞു: 'അപകടരോഗമാണെന്ന് അറിഞ്ഞതു മുതല്‍ അലക്സ് ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, സംസാരമില്ല, ജോലിക്കുപോകുന്നുമില്ല പള്ളിക്കാര്യങ്ങളിലും ആരാധനയിലും വലിയ താല്‍പര്യമുള്ള ആളായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം പിന്‍മാറി. എപ്പോഴും മുറിയടച്ചിരുപ്പാണ്. ടെന്‍ഷനും ആകാംഷയും നിരാശയും ശരീരമനസുകളെ തളര്‍ത്തിയിരിക്കുകയാണچ്'.
ഡോക്ടര്‍ പറഞ്ഞു: 'ക്യാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തെ നിയന്ത്രിക്കാനോ പൂര്‍ണ്ണമായി സൗഖ്യമാക്കാനോ ഒക്കെ ഇന്നു മെഡിക്കല്‍ സയന്‍സിന് കഴിയും. പക്ഷെ രോഗഭയത്തിനും ടെന്‍ഷനും നിരാശയ്ക്കും മരുന്നില്ല. ആധിയും ടെന്‍ഷനും വര്‍ദ്ധിക്കുന്നത് രോഗസൗഖ്യത്തിന് തടസ്സമാകും. മാത്രവുമല്ല, രോഗം വര്‍ദ്ധിക്കാന്‍ കാരണവുമായേക്കാം'.
'എന്തു പറഞ്ഞാണ് ഇദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടതെന്നെനിക്കറിയില്ല. ഒന്നിനും ഒരു സന്തോഷവുമില്ല. എപ്പോഴും ദേഷ്യമാണ' - പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു.
'മരണം വാറണ്ടുമായി പിറകെ നടക്കുമ്പോള്‍ എങ്ങനെയാണ് ഡോക്ടറെ ചിരിക്കാന്‍ പറ്റുക? എന്‍റെ വിഷമം പറഞ്ഞാല്‍ ഇവള്‍ക്ക് മനസ്സിലാവില്ല' - അലക്സ് വികാരാധീനനായി.
പൊട്ടിച്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: څഞാന്‍ ചിരിക്കുന്നതുപോലെ ചിരിക്കണം മിസ്റ്റര്‍'
'ഡോക്ടര്‍ക്കു ചിരിക്കാമല്ലോ രോഗമൊന്നുമില്ലല്ലോ. രോഗികള്‍ക്ക് മരുന്നെഴുതി കാശുവാങ്ങി കൂളായി കസേരയില്‍ ഇരുന്നാല്‍ പോരേ? സഹിക്കുന്നത് രോഗിയും കുടുംബവുമല്ലേ?' - വളരെ പരുഷമായിട്ടാണ് അലക്സ് പ്രതികരിച്ചത്.
സൗമ്യമായി ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു:  'ഞാനും നിങ്ങളെപ്പോലൊരു ക്യാന്‍സര്‍ രോഗിയാണ്. നിങ്ങളെക്കാള്‍ രണ്ടുപടി മുമ്പിലാണെന്‍റെ രോഗം. ആദ്യം രോഗിയാണെന്നറിഞ്ഞപ്പോള്‍ നിങ്ങളേപ്പോലെ ഞെട്ടലും നിരാശയും ജീവിതത്തോട് വെറുപ്പുമൊക്കെയാണ് എനിക്കുണ്ടായത്. ജോലിനിര്‍ത്തി കൂറേ ദിവസം മരണവും കാത്തിരുന്നു. ആ സമയത്താണ് ജീവിതത്തില്‍ ആദ്യമായി ബൈബിള്‍ വായിച്ചത്. രണ്ടു ബൈബിള്‍ വാക്യങ്ങള്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കി:
സദൃശ്യവാക്യങ്ങള്‍ 17:22 'സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു'.
ഫിലിപ്യര്‍ 4:6 'ഒന്നിനെകുറിച്ചും ആകുലരാകേണ്ട സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍'.
ബൈബിള്‍ നല്‍കിയ ഉള്‍ക്കാഴ്ചയില്‍ ദിവസവും അഞ്ചു കാര്യങ്ങള്‍ക്ക് ദൈവ ത്തിന് നന്ദിപറയുവാന്‍ തുടങ്ങി. സുഖകരമായ ഉറക്കം തന്നതിന്, വേദന കുറച്ചതിന്, നല്ല മഴ ലഭിച്ചതിന്. കുട്ടികള്‍ വിജയിച്ചതിന്, പ്രിയപ്പെട്ടവര്‍ക്ക് ധൈര്യം കൊടുത്തതിന്ٹ അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത സൗജന്യ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദിയും സ്തോത്രവും പറയുന്നത് ശീലമാക്കി.
ദൈവത്തോട് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലെ ടെന്‍ഷനും ദുഃഖവും പരിഭവവും നിരാശയുമൊക്കെ അപ്രത്യക്ഷമായി. എന്‍റെ ഹൃദയം തെളിഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരിയും കളിയും തിരിച്ചു വന്നു. മരണവീടു പോലെ ശോകമൂകമായിരുന്ന വീട്ടിലെ ആ അന്തരീക്ഷം ആകെ മാറി. പൊട്ടിച്ചിരികളും കൂട്ടച്ചിരികളും വീണ്ടും പെയ്തിറങ്ങി. ഞാന്‍ ഒരു രോഗിയാണെന്നു പോലും പലപ്പോഴും മറന്നുപോയി.
സന്തുഷ്ടഹൃദയം ആരോഗ്യദായകമാണെന്ന് ബൈബിളിലെ ഡോ. ശലോമോന്‍ പറഞ്ഞതെത്ര ശരിയാണെന്ന് മനസ്സിലായി. 'ഭീരു പലപ്രാവശ്യം മരിക്കും.  എന്നാല്‍ ധൈര്യശാി ഒരിക്കലേ മരിക്കൂ' എന്ന ജൂലിയസ് സീസറിന്‍റെ വാക്കുകളിലെ ധൈര്യശാലിയായി മാറി ഞാന്‍'.
ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു: 'അലക്സെ, മരണത്തെ സ്വീകരിക്കാന്‍ നമ്മള്‍ ഒരുങ്ങിയിരുന്ന് സമയം കളയേണ്ട കാര്യമില്ല. ദൈവം ഓര്‍ഡറിട്ടു കഴിഞ്ഞാല്‍ മരണദൂതന്‍ വന്ന് നമ്മളേയും കൊണ്ടു പോകും. അതിന് ക്യാന്‍സര്‍ രോഗം വരണമെന്നില്ല. വന്നാലും പെട്ടെന്ന് മരണം നടക്കണമെന്നുമില്ല. നല്ല ആരോഗ്യത്തോടെ ജീവിതം കത്തിനില്‍ക്കുന്ന സമയത്തും മരണം കടന്നു വന്ന് എത്രപേരെയാണ് ദിവസും ഹൈജാക്ക് ചെയ്തുകൊണ്ടു പോകുന്നത്? ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും. എന്നാല്‍ പിന്നെ സന്തോഷമായി ചിരിച്ച് ജീവിച്ചുകൂെ?.
ഡോക്ടറുടെ സാക്ഷ്യം അലക്സില്‍ പുതിയ ഉള്‍ക്കാഴ്ചയുണ്ടാക്കി. ഓരോ ദിവസവും അദ്ദേഹം പത്തുകാര്യങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറയാന്‍  തുടങ്ങി. മനസ്സിന്‍റെ ദുഃഖഭാരം കുറഞ്ഞു. നഷ്ടപ്പെട്ടുപോയ സന്തോഷം തിരികെ വന്നു.  രോഗം തോറ്റു അലക്സ് ജയിച്ചു!
ഹൃദയത്തിലൂടെ ഒന്നല്ല ഒരായിരം വാളുകള്‍ കടന്നുപോയവളാണ് മേരി മാതാവ്. മരിച്ചവരെ ജീവിപ്പിക്കുന്ന, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കി മിച്ചം വരുത്തിയ, കാറ്റിനെയും കടലിനെയും ശാസിച്ചു ശാന്തമാക്കിയ ദൈവം, സ്വന്തം മകനായിരുന്നെങ്കിലും മേരി മാതാവിന്‍റെ ജീവിതം ദുരന്തവും ദുഃഖപൂര്‍ണ്ണവുമായിരുന്നു. തന്‍റെ കൈകളില്‍ വളര്‍ന്ന മകന്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നതും സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ നിരാശ്രയയായതും മേരി മാതാവിന്‍റെ ബഹുദുഃഖങ്ങളായിരുന്നു. എന്നിട്ടും പരിഭവവും പരാതിയും പറയുന്നതിന് പകരം ദൈവത്തെ സ്തുതിച്ച് പ്രത്യാശയും ആശ്വാസവും കണ്ടെത്തുന്നതായിരുന്നു മറിയാമിന്‍റെ ജീവിത സമീപനം. മറിയാം പറഞ്ഞു: 'എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ഹൃദയം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. ആ ദാസിയുടെ ജീവിതം അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ.'
സുഹൃത്തുക്കളെ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം രോഗങ്ങളും സാമ്പത്തീക പ്രതിസന്ധികളും കുടുംബദാമ്പത്യ പ്രശ്നങ്ങളും നിറഞ്ഞതായിരിക്കാം. നിഷേധചിന്തകളും ആകാംഷകളും കൊണ്ട് ഹൃദയം തകര്‍ക്കാതെ ദൈവത്തിനും മനുഷ്യര്‍ക്കും സ്തോത്രവും നന്ദിയും പറഞ്ഞു നോക്കൂ. സുഖമാകും. ആന്തരീയ സൗഖ്യവും സമാധാനവും ലഭിക്കും. ഈ സമ്പൂര്‍ണ്ണ സൗഖ്യത്തിന്‍റെ വഴികള്‍ തിരിച്ചറിഞ്ഞവരാണ് ഭൂമിയില്‍ ശാന്തിയും സമാധാനവും അനുഭവിക്കുന്ന ദൈവപ്രസാദമുള്ള മനുഷ്യര്‍. അവരിലൊരാളാകാന്‍ ചെയ്യേണ്ടത് ഒന്നേ ഒന്നു മാത്രം:
 count your blessings!