Thursday, August 13, 2020

കല്ലെറിയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌

 

They kept demanding an answer, so he stood up again and said, “All right, but let the one who has never sinned throw the first stone!” — John 8:7 


This is a significant statement about judging others. Because Jesus upheld the legal penalty for adultery, stoning, he could not be accused of being against the law. But by saying that only a sinless person could throw the first stone, he highlighted the importance of compassion and forgiveness.
🙏
കുറ്റവാളികളെ മീഡിയയിലും പൊതുവേദികളിലും വികാരവിചാരണ നടത്തുന്ന സദാചാര പരീശന്മാരുടെ കൂട്ടത്തിൽ ചേർന്ന് കല്ലെറിയരുതെന്നാണ് കർത്താവിന്റെ മുന്നറിയിപ്പ്. കല്ലെറിയാൻ ക്വാളിഫൈഡ് ആയ പാപം ചെയ്യാത്ത,  ഒരു പുണ്യവാനും  ഈ ലോകത്തിലില്ല. ദൈവത്തിന്റെ കോടതിയിൽനിന്ന് ഏഴ്‌ ഏഴുപതുവട്ടം നിരുപാധികം വിട്ടയക്കപ്പെട്ടവരും, 'കടക്കാരോട് ക്ഷമിച്ചതു  പോലെ' എന്ന കർത്തൃപ്രാർത്ഥന നൂറുവട്ടം ചൊല്ലിക്കൂട്ടുന്നവരുമൊക്കെ ക്ഷമ കൈവിടരുത്, കരുണയില്ലാത്ത കഠിനഹൃദയരാകരുത്.
മക്കൾക്കും ജീവിത പങ്കാളിക്കും അയൽക്കാർക്കും അവരുടെ വീഴ്ചകളിൽ മാപ്പു കൊടുക്കണം, അനുകമ്പയും ആർദ്രതയും പ്രകടിപ്പിക്കണം.
ഹൃദയത്തിൽ കനിവിന്റെ  കണ്ണു തുറക്കാൻ ആദ്യം  പ്രതികാരത്തിന്റെ കല്ല് താഴെ ഇടണം.
     ☆
(Tyndale)

Wednesday, August 12, 2020

പുതിയ ആകാശവും പുതിയ ഭൂമിയും

അനീതിക്കും അക്രമത്തിനുമെതിരെ വൈലന്റായി പ്രതികരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്.  ഇത് ആദർശധീരത കൊണ്ടൊന്നുമല്ല,  തികച്ചും നിവൃത്തികേടുകൊണ്ടു മാത്രമാണ്. 

ഗവണ്മെന്റ്നെതിരെ പ്രതിപക്ഷം,  ആത്മീയ നേതൃത്വത്തിനെതിരെ അൽമായ സംഘo, പോലീസിനെതിരെ ജനങ്ങൾ, മാതാപിതാക്കൾക്കെതിരെ മക്കൾ... പരസ്പരം അടിപിടികൂടുന്ന സമൂഹമായി തീർന്നിരിക്കുകയാണ്  ദൈവത്തിന്റെ നാട്.  

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? 

വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കുറ്റത്തിന്റെയും  അഴിമതിയുടെയും പേരിൽ ആരും തെരുവിലിറങ്ങി ധർണയും ജാഥയും അക്രമങ്ങളും നടത്തുന്നില്ല. സദാചാര പോലീസുകാർ നിയമം കയ്യിലെടുക്കുന്നതുമില്ല. കാരണം, അവിടെ നിയമവാഴ്ച്ചയുണ്ട്.  അധികാരികളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കാനും സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു നീതിന്യായപീഠം അവിടെയുണ്ട്. ആ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവുമുണ്ട്. അതിൽ മത-രാഷ്ട്രിയ നേതാക്കന്മാർ അനാവശ്യമായി ഇടപെടാറുമില്ല.

മത-രാഷ്ട്രിയ നേതൃത്വത്തിലും നിയമപാലകരിലും ജുഡിഷ്യറിയിലുമുള്ള  വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതു തന്നെയാണ് വൈകാരിക നിഷേധപ്രതികരണങ്ങൾക്കുള്ള പ്രധാന കാരണം.  സംഘടിക്കാതെ, പ്രതിരോധിക്കാതെ ഒന്നും നടക്കില്ലെന്ന് ജനം പഠിച്ചു. 

ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കിൽപോലും ടാക്സ് കൊടുക്കുന്ന ജനങ്ങൾ വഴി തടയണം,  അല്ലെങ്കിൽ വണ്ടി തല്ലിപ്പൊളിക്കണം.

                       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പേരുണ്ടെങ്കിലും മത- രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും ആധിപത്യവും  അധീശത്വവുമാണിവിടെ നടക്കുന്നത്.

                   പ്രതിപക്ഷം ബഹളം വയ്ക്കുന്നത് രാജ്യസ്നേഹംകൊണ്ടോ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. കസേരയിൽ കയറി പറ്റാനും നാലുതുട്ടുണ്ടാക്കാനുള്ള അത്യാർത്തികൊണ്ടു  മാത്രമാണ്. ഉച്ചിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കളെ ചട്ടം പഠിപ്പിക്കാൻ എത്രവിദഗദ്ധനായ  ഡോഗ് ട്രെയ്നർവിചാരിച്ചാലും നടക്കില്ല. സെമിനാറുകളും ചാനൽചർച്ചകളും യൂസ് ലെസ്സ് സമയംകൊല്ലി പരിപാടികൾ.

ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണകക്ഷിയാകുമ്പോൾ കാര്യങ്ങൾ വീണ്ടും തഥൈവ. മതവും രാഷ്ട്രീയവും ജനകോടികളുടെ വയറ്റിപ്പിഴപ്പാണ് മാഷേ... അതിലെ ഇത്തിൾകണ്ണികളും എർത്തുകളും വലിയൊരു അധോലോക ഗൂഡസംഘമണിഷ്ടാ... 

എന്റീശ്വരാ, എല്ലാം സഹിക്കാൻ  പാവം, പാവം  ജനങ്ങൾ !

കിടിലൻഫ്രോഡുകളുടെ സ്വന്തം നാടായിത്തീർന്നിരിക്കുന്ന ഈനാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയും പ്രതികരണശേഷിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ  പാരനോയിഡ് കൾച്ചറിൽ ആർക്കും സുരക്ഷിതബോധമില്ല.

എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന  മുട്ടാപ്പോക്ക് ഫിലോസഫിയും തന്റേടവും കൊണ്ട് സാധാരണക്കാരെ  അധികാരികൾ ചവിട്ടിമെതിച്ച് ഞെരിച്ചമർത്തിയിരിക്കുകയാണ്. 

ജനങ്ങളുടെ കണ്ണുനീരും സ്വപ്നങ്ങളും സഹനങ്ങളും ഓഡിയോ-വിഷ്വലായി വിറ്റ് മീഡിയ മുതലാളിമാർ സഹസ്രകോടികളുടെ സമ്പന്നരായിത്തീരുന്നു. 

മനോരോഗവും വ്യക്തിത്വ വൈകല്യവും ബാധിച്ചിരിക്കുന്ന അധികാരികളുടെ ഊഷരമനസ്സിൽ നന്മയും  ദൈവീകമനോഭാവവും മുളക്കില്ല.  മനുഷ്യമനസ്സും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വിഷലിപ്തവും രോഗബാധിതവുമായിക്കഴിഞ്ഞു. പഴയ തുരുത്തിയിൽ വീണ്ടും വീണ്ടും പുതിയ വീഞ്ഞു നിറച്ചിട്ട് യാതൊരുകാര്യവുമില്ല.

ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുമാറ്റി, ശുദ്ധികലശം നടത്തി, പുതിയ ആകാശവും പുതിയ ഭൂമിയും സെറ്റ് ചെയ്ത്, ജീവന്റെ പുതിയ വിത്തുകൾ വിതയ്ക്കപ്പെടണം.

അതെ, അതിനുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു... 


Tuesday, August 11, 2020

Believe in the God of SECOND CHANCE !

 “Don’t call me Naomi,” she told them. “Call me Mara, because the Almighty has made my life very bitter.” Ruth 1:20


The new name Naomi gave herself didn’t stick, however, because those devastating losses were not the end of her story. In the midst of her sorrow, God had blessed her with a loving daughter-in-law, Ruth, who eventually remarried and had a son, creating a family for Naomi again. 

Although we might sometimes be tempted to give ourselves bitter nicknames, like “failure” or “unloved,” based on difficulties we’ve experienced or mistakes we’ve made, those names are not the end of our stories. We can replace those labels with the name God has given each of us, “loved one” (Romans 9:25), and look for the ways He’s providing for us in even the most challenging of times.
🙏
ജീവിതത്തിൽ പരാജയങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ പലരും പഴിവാക്കും പരിഹാസപ്പേരും വിളിച്ചേക്കാം.
അതൊന്നും കാര്യമാക്കേണ്ട. നിങ്ങൾ സ്വർഗ്ഗസ്ഥ പിതാവിന്റെ പ്രിയപ്പെട്ട മകനും മകളുമാണ്. അതോരു വലിയ പദവിയും ആവകാശവുമാണ്. ഒരു ജീവിത പ്രിതിസന്ധിക്കും ശത്രുവിനും സ്വർഗ്ഗത്തിലെ അപ്പനുമായുള്ള സ്നേഹബന്ധം തകർക്കാനാവില്ല. അപ്പന്റെ മനസ്സിൽ നിങ്ങൾക്കുവേണ്ടി ഇനിയും അനേകം ശുഭപദ്ധതികളുണ്ട്.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി-' ജറെമിയാ 29 : 11

ധൈര്യമായിരിക്കു, ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. ഈ രാത്രി മാഞ്ഞുപോകും,  ഉദയസൂര്യനായ ക്രിസ്തു ഒരുക്കുന്ന അനന്ത സാദ്ത്യതകളുടെ പ്രഭാതം വളരെ വളരെ അടുത്താണ്...

(Lisa M. Samra) 

Monday, August 10, 2020

സംഭവിക്കുന്നതെല്ലാം നല്ലതിനാണ്...

എതിർക്കുന്നവരും പിറുപിറുക്കുന്നവരും ദുരാരോപണക്കാരുമായ വലിയ സമൂഹത്തെ ഏകനായി അനേകവർഷം നയിച്ച മോശ യോശുവയെ ചുമതല ഏല്പിച്ചുകൊണ്ട് വിടവാങ്ങൽ സന്ദേശത്തിൽ പറഞു:  'ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ കൂടെവരുന്നത്‌. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.'- ആവര്‍ത്തനം 31 : 6.

നിങ്ങളെ ജീവിതത്തിലേക്കു വിളിച്ചു വഴിനടത്തിയവൻ അവസാന ലക്ഷ്യ ത്തിലെത്തുംവരെ സുരക്ഷിതമായി വഴിനടത്തും: 

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും'- ഫിലിപ്പി 1 : 6.

ആരുമെനിക്കില്ല ഞാൻ തന്നെയാണ്,  ശത്രു ചതിക്കും, തകർക്കും എന്നു ചിന്തിച്ചു ഭാരപ്പെടരുത്: നിങ്ങൾ ദുർബലരല്ല, നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ശക്തനാണെന്ന പരമസത്യം മറക്കരുത് :

'നിന്‍െറ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്‍െറ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.'-സങ്കീര്‍ത്തനങ്ങള്‍ 91 : 7

സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം  നല്ലതിനാണ്. കാരണം,  കർത്താവറിയാതെ ഒന്നും സംഭവിക്കില്ല...ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.