Tuesday, May 29, 2018

ഇരയുടെ നൊമ്പരങ്ങള്‍!

ബാല ലൈംഗീകപീഡന വാര്‍ത്തകള്‍ ഭ്രമജനകമായ വിധത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലും വിദ്യാസമ്പന്നര്‍ക്കിടയിലും കുട്ടികളുടെ മേലുള്ള ലൈംഗീകപീഡനം തുടര്‍ക്കഥയാണ്.
കേരളബാലവകാശ കമ്മീഷന്‍റെ കണക്കു പ്രകാരം 2014-ല്‍ 2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും രണ്ടാം സ്ഥാനം കോഴിക്കോടിനുമാണത്രേ. റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കിതീര്‍ത്തത്  ഇതിലും എത്രയോ ഇരട്ടി ആയിരിക്കും.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഓരോ പീഡനങ്ങളും സെന്‍സേഷണലാക്കി സെലിബ്രേറ്റ് ചെയ്ത് വലിച്ചെറിഞ്ഞ് അടുത്ത ഇരയുടെ പിന്നാലെ ഓടും. വര്‍ഷങ്ങളോളം ഇത്തരം കേസുകള്‍ വിചാരണചെയ്ത,് ചില്ലറ ശിക്ഷകളും കൊടുത്ത് കോടതി ഫയല്‍ ക്ലോസ് ചെയ്യും. പിഞ്ചുമനസ്സില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആഴമുള്ള മുറിവുകളും അതിന്‍റെ ആത്മസംഘര്‍ഷങ്ങളുടെ ദുഃഖസങ്കീര്‍ത്തന വിലാപങ്ങളും ആരറിയാന്‍? ആരു കേള്‍ക്കാള്‍?
കുട്ടികളിലെ  ലൈംഗീകപീഡനങ്ങളുടെ ആഘാതവും അനന്തരദുരന്തഫലങ്ങളും പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്: പീഡന സമയത്തെ കുട്ടികളുടെ പ്രായം, പീഡകര്‍ ആരാണെന്നത് (മാതാപിതാക്കളാണെങ്കില്‍ ആഘാതത്തിന്‍റെ ആഴം അധികമായിരിക്കും), പീഡനസാഹചര്യങ്ങളും അതുണ്ടാക്കിയ ഭീതിയും നിസ്സഹായതയും, പീഡനം എത്ര കാലം തുടര്‍ന്നു, കുട്ടിയുടെ വ്യക്തിത്വഘടനയും മാനസികാരോഗ്യ നിലവാരവുംٹ. അങ്ങനെ പിഞ്ചു പളുങ്കുപാത്രം വീണുടയുന്നത് ഇത്തരം പല ഘടകങ്ങളെ ആശ്രയിച്ചാണ്.
ലൈംഗീക പീഡനം മൂലം കുട്ടിക്ക് രണ്ടുതരത്തിലുള്ള പരിണിതഫലങ്ങളാണുണ്ടാകുന്നത്: ബാലിശസ്വഭാവാങ്ങളിലേക്കുള്ള പിډാറ്റം, ആകാംഷ, വിഷാദം, സ്കൂള്‍ പഠനനിലവാരം താഴുക, കുട്ടിയുടെ പ്രസന്നഭാവം മങ്ങുക, അമിതലൈംഗികാര്‍ഷണം, ഒറ്റപ്പെടല്‍, ആത്മഹത്യ തുടങ്ങിയവയാണ് അല്പകാലദുരന്തപ്രത്യാഘാതങ്ങള്‍.
ഉറക്കപ്രശ്നം, ദുഃസ്വപ്നം, വിഷാദം, ആത്മവിശ്വാസകുറവ്, ലൈംഗീകവ്യക്തിബന്ധങ്ങളിലെ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് ലൈംഗീകപീഡനങ്ങള്‍ക്ക് ശേഷമുള്ള ദീര്‍ഘകാല ദുരന്തപ്രത്യാഘാതങ്ങള്‍. ഇതിനുപുറമെ സുഷുപ്താവസ്ഥയിലുള്ള മനോരോഗപ്രവണതകള്‍ പൊട്ടിപുറപ്പെടാനും വഴിതെറ്റിയ ലൈംഗീകവൈകൃതങ്ങളിലേക്ക് ചുവടുവയ്ക്കാനും ആത്മഹത്യപ്രവണതകള്‍ക്കുമൊക്കെയുള്ള സാദ്ധ്യതകളുമുണ്ട്.
ആശ്വാസവാക്കുകകളോ തെറ്റ് ഒതുക്കാന്‍ കൊടുക്കുന്ന സമ്മാനങ്ങളോ അടിച്ചമര്‍ത്തല്‍ ഭീഷണികളോ ആന്തരീയ മുറിവുണക്കാന്‍ സഹായകമല്ല. ആഴത്തിലുള്ള മുറിവുകളും സങ്കീര്‍ണ്ണമായ കോണ്‍ഫ്ളിക്ടുകളും സൗഖ്യമാക്കാന്‍ മെഡിക്കല്‍ ടീമിന്‍റെ നേതൃത്വത്തിലുള്ള വിലയിരുത്തലും ദീര്‍ഘകാല സൈക്കോ തെറാപ്പിയും ആവശ്യമാണ്.
മനോരോഗികളും വ്യക്തിത്വ വൈകല്യങ്ങളുമുള്ളവരും ലഹരി ആസക്തരുമായ നിഷ്ഠൂരപീഡകډാര്‍ പിച്ചിച്ചീന്തുന്ന സ്ത്രീകളും കുട്ടികളും ലക്ഷംലക്ഷങ്ങളാണ്. അനിയന്ത്രിത വൈകാരിക തേരോട്ടം നടത്തുന്ന വീണ്ടുവിചാരമില്ലാത്തവരുടെ മനസ്സിനെ തളക്കാന്‍ പോലീസിനോ കോടതിയ്ക്കോ മനുഷ്യാവകാശകമ്മീഷനോ കാരാഗൃഹവാസത്തിനോ ശിക്ഷകള്‍ക്കോ ആവില്ല. ഈ ഹിംസ്ര മൃഗങ്ങളെ അല്പകാലം ജയിലിലിട്ട്, ജാമ്യത്തില്‍ തുറന്നുവിട്ടാല്‍ വീണ്ടും ഇരപിടുത്തം തുടങ്ങും.
പിന്നെന്താണു ചെയ്യുക?
ഇവര്‍ രോഗികളാണ്, മനോരോഗാശുപത്രിയിലെ കസ്റ്റോഡിയല്‍ കെയറില്‍ വിദഗ്ദ്ധ ചികിത്സയാണ് ഇവര്‍ക്ക് വേണ്ടത്. ഇന്നാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ സ്മാര്‍ട്ട്സിറ്റിയും എയര്‍പോര്‍ട്ടുകളും മാളുകളുമല്ല വേണ്ടത്. 
പിന്നെ?
അടിയന്തിരമായി മനോരോഗചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മാനസീകാരോഗ്യ ബോധവല്‍ക്കരണം നടത്തണം. 
എന്നാലുമുണ്ട് ചില പ്രശ്നങ്ങള്‍ٹ
അതെന്താണുപോലും?
മാന്യതയുടെ കുപ്പായമണിഞ്ഞ വികലമനസ്കരും പീഡകരുമായ മതരാഷ്ട്രീയ നോതാക്കډാരുടെ ചികിത്സ അത്ര എളുപ്പമായിരിക്കില്ല. വിളവുതിന്നുന്ന വേലികളാണല്ലോ അവര്‍.
സൈക്യാട്രി ശൈശവദശയിലായിരുന്ന 1892 കാലഘട്ടത്തില്‍ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ ദൈവത്തിന്‍റെ നാട്ടിലെ അസുരജډങ്ങളെ തിരിച്ചറിഞ്ഞ് നല്‍കിയ ക്ലിനിക്കല്‍ ഡയഗ്നോസിസ് എത്ര പ്രസക്തവും ആനുകാലിക പ്രാധാന്യവുമുള്ളതാണല്ലേ?
സ്വാമി യെന്തിരുപറഞ്ഞു?

' Kerala a lunatic asylum'!