Friday, January 18, 2019

ഓര്‍മ്മയുണ്ടോ സാര്‍ ഈ മുഖം?

പേഴ്സണാലിറ്റി ഡിസോര്‍ഡറുകളുടെ ലിസ്റ്റില്‍ ഷോക്കിംഗ് വ്യക്തിത്വ ശൈലിയാണ് നാര്‍സിസ്റ്റുകാരുടേത്.
ആരിവര്‍?
സ്വന്തം വ്യക്തിഗുണങ്ങളില്‍ മതിമറക്കുന്ന, ആത്മരതിപരമായ അഡിക്ഷന്‍ മനോഭാവക്കാരാണിവര്‍. 
പ്രശംസയില്‍ മതിമയങ്ങുന്ന, നിഗൂഢഭാവമുള്ള സമസൃഷ്ടി സ്നേഹമില്ലാത്ത, സ്നേഹപ്രവാഹം വറ്റിവരണ്ട വ്യക്തിത്വ ശൈലിയാണിവരുടേത്. ധാര്‍ഷ്യഭാവവും, സ്വയകേന്ദ്രീകൃത പ്രകൃതവും ഡിമാന്‍റിംഗ് നേച്വറുമൊക്കെ ഇവരുടെ വ്യക്തിത്വത്തിലെ മുഖ്യചേരുവകളാണ്. 
സ്വന്തം കഴിവിലും ശരീരസൗന്ദര്യത്തിലും വ്യക്തിപ്രഭാവത്തിലും അയഥാര്‍ത്ഥ്യമായി, അതിശയോക്തിപരമായി ചിന്തിക്കുന്ന നാര്‍സിസ്റ്റുകള്‍ എപ്പോഴും എവിടെയും സ്പെഷ്യല്‍ ട്രീറ്റ്മെന്‍റ് ആഗ്രഹിക്കുന്ന, ക്രിസ്തുവിന്‍റെ ശൈലിയില്‍, അങ്ങാടിയില്‍ വന്ദനവും 'ഗുരു' വിളിയും ഇഷ്ടപ്പെട്ടവരാണ.് സിംഹാസനത്തിലേ ഇരിക്കൂ, ചതുരാക്ഷരത്തിലേ സംസാരിക്കൂ.
ഇവര്‍ സെലിബ്രിറ്റികളുടെ പാരസൈറ്റുകളായി പറ്റിക്കൂടി അവരുടെ മഹത്വം ഷെയര്‍ ചെയ്യും. സെലിബ്രിറ്റികള്‍ക്ക് സ്പെഷ്യല്‍ ട്രീറ്റ് കൊടുത്ത്, അവരെ പ്ലീസ് ചെയ്യ്തു അവരോടൊപ്പം ഇടിച്ചുകേറി, മീഡിയയില്‍ തിളങ്ങി സായൂജ്യമടയുന്നവരാണിവര്‍. മതരാഷ്ട്രീയ സെലിബ്രിറ്റികളുടെ എര്‍ത്തായി നടക്കുന്ന ഇവര്‍ റ്റൈറ്റിലുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പണമെത്രമുടക്കാനും മടിയില്ലാത്തവരാണ്.
ഇവര്‍ക്ക് വിമര്‍ശനം തീരെ ഇഷ്ടമല്ല. വിമര്‍ശനത്തിന്‍റെ പിന്നിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ വ്യക്തിപരമായ കടന്നുകയറ്റമായെടുക്കും. വിമര്‍ശകരെ നേരിട്ടും വളഞ്ഞവഴിയിലൂടെയും കൈകാര്യം ചെയ്തിരിക്കും.

കുടുംബം, ജീവിതപങ്കാളി, കുഞ്ഞുങ്ങള്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് ലീസ്റ്റ് പ്രിയോറിട്ടി ശല്യങ്ങളാണ്. സ്വന്തം കാര്യം ആന്‍റ് സ്വന്തം കംഫര്‍ട്ട് സിന്ദാബാദ്! ഇവരോടൊപ്പം കൂട്ടുകൂടുന്നവരുടെ കാര്യം അയ്യോ കഷ്ടം! അധോഗതി!

മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍, യാതനകള്‍, നിസ്സഹായത എന്നിവയൊക്കെ അറിയാനും അംഗീകരിക്കാനും താദാത്മ്യപ്പെടുവാനും സഹായിക്കുന്ന, ഇവരുടെ 'എംപതി' ഡിപ്പാര്‍ട്ട്മെന്‍റ് പ്രവര്‍ത്തനക്ഷമമല്ല. ഫാക്ടറി ഡിഫാള്‍ട്ട് സെറ്റിംഗ്സ് അങ്ങനാണ്. 
ഏതെങ്കിലും പ്രശ്നങ്ങളില്‍ കോംപ്രമൈസും അനുരജ്ഞനവും  ഉണ്ടാകുന്നത് ബലഹീനതയായി കാണുന്നവരാണ് നാര്‍സിസ്റ്റുകാരെന്നാണ് പോളീഷ് മനശാസ്ത്രജ്ഞ മാര്‍ത്ത മാര്‍ലേശ്വയുടെ അഭിപ്രായം. അതുകൊണ്ട് ഇക്കൂട്ടരുമായി സന്ധിസംഭാഷണം നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഒരു മദ്ധ്യസ്ഥനും വ്യാമോഹിക്കണ്ട. താന്‍ പിടിച്ച മുയലിന് കൊമ്പ് പത്ത്!

താനൊരു മഹാസംഭവമാണെന്നു സ്വയം ചിന്തിക്കുന്ന ഇവരെ സ്വാഗതപ്രസംഗകരും ബെനഫിഷറീസും ചേര്‍ന്ന് ഗ്ലോറിഫൈ ചെയ്ത് നശിപ്പിക്കും. സ്വന്തം സൗന്ദര്യം, ശക്തി, ജീവിത വിജയം,ഐഡിയല്‍ റൊമാന്‍സ് തുടങ്ങിയ ഫാന്‍റസി പട്ടത്തില്‍ നീലാകാശത്തു പറക്കുന്ന പാവം പാവം രാജകുമാരډാരാണിവര്‍.
തന്‍റെ മഹത്വം മറ്റുള്ളവര്‍ അംഗീകരിച്ചിരിക്കണം, ആദരിക്കണം എന്നൊക്കെ നിര്‍ബന്ധമുള്ള ഇവര്‍ വേദിയില്‍ സ്പെക്ടേറ്റര്‍ഷിപ്പും ജോലിയില്‍ 'സാര്‍' വിളിയും ആത്മീയവേദികളില്‍ 'പരിശുദ്ധന്‍ നീ പരിശുദ്ധന്‍' എന്ന മംഗളസ്തുതിയും കീഴാളډാരുടെ പാദപൂജയും റൊമ്പം ഇഷ്ടപ്പെടുന്നു.

ആരുടെ മുതുകിലും ചവുട്ട ികയറി സ്വന്തം ലക്ഷ്യത്തിലെത്തുകയും അതുകഴിഞ്ഞ് തിരിഞ്ഞ് ചവിട്ടുകയും ചെയ്യും. വിഭാഗീയ ചിന്തയും വിഘടനവാദവും ചേരിപ്പോരും നടത്തി കലക്കവെള്ളത്തില്‍ ഫിഷിംഗ് നടത്തും.
സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാത്ത ഇവര്‍ അല്പം സംശയത്തോടുകൂടെ മാത്രമേ മറ്റുള്ളവരെ കാണുകയുള്ളൂ.
 
സ്ത്രീകളെക്കാള്‍ പുരുഷډാരില്‍ കാണുന്ന ഈ വ്യക്തിത്വശൈലി രൂപപ്പെടുന്നതിന്‍റെ  പിന്നിലെ ജനറ്റിക്, ന്യൂറോ ഫിസിയോളജിക്കല്‍, പേരന്‍റിംഗ് കാരണങ്ങള്‍ ഇനിയും പഠിച്ചു തീര്‍ന്നിട്ടില്ല.

ഇവരുടെ വ്യക്തത്വശൈലി മോഡിഫൈ ചെയ്യുവാന്‍ Mentalization based therapy, transference focused psycho therapy, schema focused psycho therapy തുടങ്ങിയ പലസമീപനങ്ങളുണ്ടെങ്കിലും പിടിതരാത്ത പിടികിട്ടാപ്പുള്ളിയായി ഒഴിഞ്ഞുമാറുന്ന നാര്‍സിസ്റ്റുകള്‍ മനശാസ്ത്രജ്ഞര്‍ക്ക് വെല്ലുവിളിയാണ്. 


       *              *                *               *               *              *

 'You will recognize them by their fruits. Are grapes gathered from thorn bushes, or figs from thistles?'- Mathew 7:16