Wednesday, May 3, 2017

സുഖമാകുവാന്‍ മനസ്സില്ലാത്ത രോഗികള്‍

സുഖമാകുവാന്‍ മനസ്സില്ലാത്ത രോഗികള്‍

സുഖമാകണമെന്നാഗ്രഹിക്കാത്ത രോഗികളുണ്ടോ. രോഗംചെറുതോവലുതോ ആകട്ടെ എത്രയുംവേഗംസുഖപ്പെടണമെന്നല്ലേ സാധാരണഎല്ലാവരും ആഗ്രഹിക്കാറുള്ളത്. ഒരുചെറിയജലദോഷംപോലുംവന്നാല്‍എങ്ങിനെയെങ്കിലുംമാറികിട്ടാനുള്ളവഴികളാണ് നോക്കുക.

എന്നാല്‍രോഗികളായി തുടരുവാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം മനോരോഗികളെകണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ആധുനികവൈദ്യശാസ്ത്രം. ജീവിതകാലം മുഴുവന്‍ രോഗിക്കുപ്പായവുമണി ഞ്ഞ്മരുന്നുംതിന്ന്ഒന്നിനുപിറകെമറ്റൊരുഡോക്ടറെതേടിഅലഞ്ഞുതിരിയുന്ന ഈ കപടരോഗികള്‍ സുഖമാകുവാന്‍ മനസ്സില്ലാത്തവരാണ്. മരുന്നുംസര്‍ജറിയുംഇവര്‍ക്ക് പ്രയോജനപ്പെടാറില്ല. പക്ഷെ ആസ്പത്രിയുംചികിത്സയുംഇവര്‍ക്ക്ഹരമാണ്. സ്വന്തംഇല്ലായ്മകള്‍ക്കും പോരായ്മകള്‍ക്കുംഇവര്‍പരിഹാരംകണ്ടെത്തുന്നത് രുന്നിന്‍റെലോകത്താണ.
'ഫാക്റ്റീഷിയസ്ഡിസോര്‍ഡര്‍' എന്ന വിഭാഗത്തില്‍പ്പെടുന്ന മനോരോഗികളാണിവര്‍.

ഹിസ്റ്റീരിയരോഗികളില്‍ നിന്നും പല വിധത്തിലുംവ്യത്യസ്തരാണ് ഈ രോഗികള്‍. വൈകാരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതും, രോഗിയായതുകൊണ്ടുലഭിക്കുന്ന പ്രത്യേകസൗജന്യങ്ങള്‍ (പൈമറി ആന്‍ഡ് സെക്കന്‍ഡറി ഗയിന്‍സ്) രോഗലക്ഷണങ്ങള്‍ തുടരുവാന്‍ പ്രേരിപ്പിക്കുന്നതുംരോഗത്തിന്‍റെമേല്‍രോഗിക്ക്ബോധപൂര്‍വ്വമായ നിയന്ത്രണമില്ലാത്തതുമൊക്കെയാണ്ഹിസ്സ്റ്റീരിയയുടെചില പേത്യേകതകള്‍. എന്നാല്‍ഇവയൊന്നും ഫാക്റ്റീഷിയസ്ഡിസോര്‍ഡറില്‍  അത്ര പ്രസക്തമല്ല. ശാരീരികവും മാനസീകവുമായരോഗലക്ഷണങ്ങള്‍ബോധപൂര്‍വ്വംഅഭിനയിച്ച്ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കുംആശയകുഴപ്പമുണ്ടാക്കുന്ന ഇവരുടെഒരേഒരാഗ്രഹംരോഗിയായിതുടരുകഎന്നതാണ്. അഭിനയംആര്‍ക്കും മനസ്സിലാകാതിരിക്കുവാന്‍ രോഗിബോധപൂര്‍വ്വംചെയ്യുന്ന ചിലപൊടിക്കൈകള്‍സ്വയംമുറിവേല്പിക്കുക, ചിലമരുന്നുകള്‍കഴിച്ച് മനോരോഗലക്ഷണങ്ങളുണ്ടാക്കുകഎന്നിവയാണ്. ഇവകണ്ടുപിടിക്കുവാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

ഒരുചികിത്സയിലുംഉറച്ചുനില്‍ക്കാതെആസ്പത്രികള്‍തോറുംകയറിയിറങ്ങുന്ന ഇത്തരംരോഗികളുടെസംഖ്യവിദേശരാജ്യങ്ങളില്‍ഏറിവരുകയാണ്. ഇന്ത്യയില്‍ ഈ രോഗത്തെപ്പറ്റിഒരുസര്‍വെ ഇനിയും നടത്തിയിട്ടില്ല.

രോഗത്തിനു പിന്നിലെകാരണങ്ങള്‍:

രോഗംഅഭിനയിക്കുന്നതിനു പിന്നിലെകാരണങ്ങളെപ്പറ്റി അനേകംഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ പൊതുവെസ്വീകാര്യമായഒരുത്തരവുംഇതുവരെകണ്ടെത്തുവാനായിട്ടില്ല. ചെറുപ്പത്തില്‍മാതാപിതാക്കളുടെസ്നേഹംലഭിക്കാത്തതുംചില പ്രത്യേകവ്യക്തിത്വചേരുവകളുള്ളവരുംഇത്തരംവൈകല്യങ്ങള്‍ പ്രകടിപ്പിക്കുവാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഒരുചിന്താഗതി. ഇത്തരക്കാര്‍വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജിതരും അന്തര്‍മുഖന്‍മാരും ഒറ്റപ്പെട്ടു മേഞ്ഞുനടക്കുവാനൊരുമേച്ചില്‍പ്പുറംതേടുവാനാഗ്രഹിക്കുന്നവരുമാണ്. ശുശ്രൂഷയും പരിചരണവുംവിലകൊടത്തുവാങ്ങാവുന്ന ഒരുസ്ഥാപനം മെഡിക്കല്‍ ഫീല്‍ഡാണല്ലോ. വിലയ്ക്കുവാങ്ങാവുന്ന ഇത്തരം ബിസിനസ്സ് ബന്ധങ്ങള്‍ അപകര്‍ഷതാബോധമുള്ളഇവര്‍ക്ക് പെട്ടെന്ന് ക്ലിക്ക്ചെയ്യും. കടപ്പാടുവേണ്ടാത്ത, എപ്പോള്‍വേണമെങ്കിലുംകണക്കുതീര്‍ത്തുരക്ഷപ്പെഷടാവുന്ന ഇത്തരംസാഹചര്യങ്ങളോട്ഇക്കൂട്ടര്‍കൂടുതല്‍ആഭിമുഖ്യംകാണിക്കുന്നു. എന്നാണ്ചിലരുടെ നിഗമനം.

സൈക്യാട്രിയിലും ന്യൂറോസൈക്കോളജിയിലും നടക്കുന്ന ഗവേഷണങ്ങള്‍വരുംകാലങ്ങളില്‍കൂടുതല്‍തൃപ്തികരമായവസ്തുതകള്‍വെളിപ്പെടുത്തിയേക്കും.

പഠനങ്ങളില്‍മറ്റുചിലകാര്യങ്ങള്‍കൂടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പലരോഗികളുംമെഡിക്കല്‍ പ്രൊഫഷനിലുള്ളവരോഅവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ജോലിചെയ്തിട്ടുള്ളവരോ, മെഡിക്കല്‍ബുക്കുകള്‍വായിക്കുന്നതില്‍അതീവതാല്‍പര്യമുള്ളവരോആയിരിക്കും. അഭിനയിക്കുന്ന രോഗലക്ഷണങ്ങള്‍മിക്കതും അനുകരണവുംരോഗിയുടെ ഭാവനവിലാസവുംകൂടിക്കലര്‍ത്തിയായിരിക്കും. ചുരുക്കംചിലസന്ദര്‍ഭങ്ങളില്‍സുഹൃത്തുക്കളും ബന്ധുക്കളുംകഥയറിയാതെഇത്തരംരോഗികള്‍ക്ക് 'പേഷ്യന്‍റ്റോള്‍' കളിക്കുവാനുള്ളസ്റ്റേജുംസെറ്റിംഗ്സുംഒരുക്കികൊടുക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍:

രോഗലക്ഷണങ്ങളെ പൊതുവെരണ്ടായിതിരിക്കാം:

ശാരീരികരോഗലക്ഷണങ്ങള്‍:
വ്യക്തിക്ക്സന്ദര്‍ഭത്തിന്‍റെഗൗരവം അനുസരിച്ച്രോഗലക്ഷണങ്ങള്‍കൂട്ടുകയോ, കുറയ്ക്കുകയോ, ചെയ്യുവാന്‍ സാധിക്കും. പുറംവേദന, ഓക്കാനം, ഛര്‍ദ്ദി, തളര്‍ച്ച, തൊലിയില്‍തടിപ്പ്, വൃണങ്ങള്‍, പെട്ടെന്നുണ്ടാകുന്ന പനി തുടങ്ങിയരോഗലക്ഷണങ്ങള്‍മറ്റുശാരീരികകാരണങ്ങളില്ലാതെമരുന്നിനു വഴങ്ങാതെവളരെക്കാലംതുടരുന്നു. ഇത്തരം കപടരോഗലക്ഷണങ്ങള്‍ 'മന്‍ചോസന്‍ സിന്‍ഡ്രോം'എന്ന പേരിലാണ്അറിയപ്പെടുന്നത്. നുണക്കഥകള്‍ പറയുന്നതില്‍കുപ്രസിദ്ധനായ കാള്‍വോള്‍മന്‍ മോസന്‍റെ പേര് ഈ രോഗത്തിന് ത്ഥമാണ്.

മാനസീകരോഗലക്ഷണങ്ങള്‍:

ഓര്‍മ്മശക്തിക്കുറവ്, മിഥ്യാദര്‍ശനങ്ങള്‍, ചിന്താപരമായ ബുദ്ധിമുട്ടുകള്‍ എന്നിവഉള്ളതായിരോഗിഅഭിനയിക്കും. പക്ഷെ വിശദമായ പരിശോധനയില്‍മറ്റുസൈക്യാട്രിക്ക് രോഗലക്ഷണങ്ങള്‍ കാണുകയുമില്ല.
ന്യൂഡോസൈക്കോസിസ്' എന്നാണ്വിളിക്കുക.

നാടകീയമായരോഗവിവരണം, മരുന്നുകഴിക്കുന്നതിലുംഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുന്നതിലുംകാണിക്കുന്ന അശ്രദ്ധ, അമിതമായവേദനസംഹാരികളുടെ ഉപയോഗം, മയക്കുമരുന്നുകളോടുള്ളആസക്തി, ആസ്പത്രി നിയമങ്ങള്‍ലംഘിക്കല്‍, മെഡിക്കല്‍ സയന്‍സിലുള്ള പരിമിതമായഅറിവ്വച്ച്മെഡിക്കല്‍സ്റ്റാഫുമായിവാദപ്രതിവാദം നടത്തുകഎന്നിവഇവരുടെമറ്റുചില പ്രത്യേകതകളാണ്.

സാധാരണമുപ്പതുവയസിനു മുന്‍പെ രോഗലക്ഷണങ്ങള്‍കണ്ടുതുടങ്ങും. ചിലപ്പോള്‍വളരെചെറുപ്പത്തിലുംതുടങ്ങാറുണ്ട്.

ദീര്‍ഘകാലത്തെ ആസ്പത്രിവാസംമൂലംരോഗികള്‍ക്ക് കനത്ത നഷ്ടങ്ങളാണുണ്ടാവുക. വ്യക്തിബന്ധങ്ങള്‍ശിഥിലമാകും, പ്രവൃത്തിദിവസങ്ങള്‍ നഷ്ടമാകും, പോരാത്തതിന് ഭാരിച്ച സാമ്പത്തീക ബാദ്ധ്യതയും.

പലരോഗികളുംരോഗമഭിനയിച്ചുതന്നെ മരിക്കുകയാണ് പതിവ്. അനാവശ്യമായികഴിക്കുന്ന മരുന്നുകളും നടത്തുന്ന ശസ്ത്രക്രിയകളും പലര്‍ക്കുംമരണകാരണമാകാറുണ്ട്. ഇത്തരം കപടരോഗികളില്‍യഥാര്‍ത്ഥ മനോ-ശാരീരികരോഗങ്ങള്‍വന്നാല്‍പ്പോലും ശ്രദ്ധിക്കാതെ പോകുന്നതുംമരണത്തിനിടയാക്കാറുണ്ട്
.
ചികിത്സാപദ്ധതികള്‍:

രോഗംസുഖമാകുവാനുള്ള ആഗ്രഹം സുഖപ്രാപ്തിക്ക്ഒരത്യാവശ്യഘടകമാണ്. പ്രത്യേകിച്ച് മനോരോഗികളില്‍. അതുകൊണ്ടുതന്നെ സുഖമാകുവാന്‍ മനസില്ലാത്ത ഇത്തരംരോഗികള്‍ നിര്‍ഭാഗ്യവാന്‍മാരാണ്.

ഇല്ലാത്തരോഗങ്ങള്‍അഭിനയിച്ച്അതിശയോക്തികലര്‍ത്തി പറയുന്ന സ്വഭാവമാണ് പ്രധാനമായുംചികിത്സക്ക്വിധേയമാക്കേണ്ടത്.

രോഗിയുടെവിവിധ സാമൂഹ്യ പശ്ചാത്തലങ്ങളെക്കുറിച്ച്വിശദമായവിലയിരുത്തല്‍ നടത്തണം. മറ്റെന്തെങ്കിലും മനോ-ശാരീരികരോഗങ്ങളില്ലെന്നുംഹിസ്റ്റീരിയരോഗമല്ലെന്നുംഉറപ്പുവരുത്തേണ്ടതുണ്ട്. ഇവരുടെരോഗവിവരണങ്ങള്‍പൊളിവാക്കുകളായതുകൊണ്ട്മറയ്ക്കുള്ളിലെഅഭിനയം കണ്ടെത്തുവാന്‍ സൈക്കോളജിക്കല്‍അസെസ്മെന്‍റ്ആവശ്യമാണ്.

രോഗിയായിതുടരുവാനുള്ള പ്രേരണയെചെറുക്കുവാനുള്ള കഴിവ് രോഗിയില്‍ഉണ്ടാക്കിയെടുക്കുകയാണ്ആവശ്യം. യാഥാര്‍ത്ഥ്യത്തിലധിഷ്ടിതമായചിന്താഗതിരൂപപ്പെടുത്തുവാന്‍, രോഗസങ്കല്പങ്ങളെ ഉടച്ചുവാര്‍ക്കുവാന്‍, പുതിയവ്യക്തിത്വശൈലിരൂപപ്പെടുത്തുവാന്‍ മനശാസ്ത്ര ചികിത്സകളാണ്കൂടുതല്‍ പ്രയോജനപ്പെടുക. ഇതില്‍കോഗ്നിറ്റീവ്തെറാപ്പിഒരു പ്രധാന സമീപന രീതിയാണ്. മറ്റെന്തെങ്കിലുംശാരീരികരോഗങ്ങള്‍ ഇല്ലെന്നുറപ്പുവരുത്തുവാന്‍ മെഡിക്കല്‍ചെക്കപ്പും നടത്തിക്കൊണ്ടിരിക്കണം.

രോഗിയുടെറോള്‍ ശ്രദ്ധിക്കപ്പെടുന്നിടത്തെല്ലാം ഓടിയെത്തുന്ന ഇവര്‍ കപടവൈദ്യന്‍മാരുടെയും സിദ്ധന്‍മാരുടെയും ഇരകളാകാറുണ്ട്. ഇത്തരംരോഗികളുടെ മനസ്സില്‍ കപടവൈദ്യന്‍മാര്‍എറിഞ്ഞുപൊട്ടിക്കുന്ന കൈവിഷം, കൂടോത്രം, പ്രേതബാധ തുടങ്ങിയമിസൈലുകള്‍ഇവരുടെവ്യക്തിത്വഘടനയെതന്നെ തകര്‍ക്കും. പിന്നെ ഒരു മനശാസ്ത്രജ്ഞന് പ്രവര്‍ത്തിക്കുവാന്‍ പറ്റാത്തവിധത്തില്‍സങ്കീര്‍ണ്ണമാകുംഇവരുടെ പ്രശ്നങ്ങള്‍.

കുടുംബത്തിലൊരു നിത്യരോഗിയുണ്ടാകുന്നത്അഭിലഷണീയമല്ല.ഇത്തരംരോഗബാധിതമായമോഡലുകളെകുട്ടികള്‍ അനുകരിക്കുവാന്‍ ഇടയുണ്ട്. ചിലകുടുംബങ്ങളില്‍തലമുറകളായിഓരോ നിത്യരോഗികളുണ്ടാകുന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതൊരു മനോരോഗമാണെന്നു മനസ്സിലാക്കുവാന്‍ വൈകുന്നതുകൊണ്ട് അനാവശ്യമായചികിത്സകള്‍ നടത്തിആരോഗ്യവും പണവും നഷ്ടമാകും. വിവിധ പരിശോധനയില്‍ പ്രത്യേകിച്ച്കാരണങ്ങളൊന്നുംകാണാതിരിക്കെ രോഗലക്ഷണങ്ങള്‍വളരെക്കാലം തുടരുമ്പോള്‍തന്നെ സംശയിക്കപ്പെടേണ്ടതാണ്.

രോഗസങ്കല്പത്തിന്‍റെചുഴിയില്‍കറങ്ങിത്തിരിയുന്നവരെ കരയ്ക്കടുപ്പിക്കുവാന്‍ ഒരുതെറാപ്പിസ്റ്റിന്‍റെ നിരന്തരമായഅര്‍പ്പണബോധത്തേടെയുള്ള പരിശ്രമംആവശ്യമാണ്. കരയ്ക്കടുപ്പിക്കുന്നതുകൊണ്ടുമാത്രമായില്ലവീണ്ടുംതിരിച്ചുപോകാതെ പുനരധിവസിപ്പക്കുവാനുള്ള നിരന്തരപരിശ്രമവുംആവശ്യമാണ്- സുഖമാകുവാന്‍ മനസ്സുണ്ടാകുന്നതുവരെ.

ന്‍റെ അമ്മക്കുട്ടി

                                            ന്‍റെ അമ്മക്കുട്ടി


എന്നുംജോലികഴിഞ്ഞ് അമ്മയെ കാണാന്‍ അവള്‍ നേനഴ്സിംഗ്ഹോമില്‍ പോകും. മിക്കപ്പോഴും റെസ്ട്രയിന്‍ ചെയ്തവീല്‍ചെയറില്‍ അസ്വസ്ഥയായി അമ്മ ബഹളംവയ്ക്കുകയായിരിക്കും. 'അമ്മേ' എന്നു വിളിയ്ക്കുമ്പോള്‍ത്തന്നെ ശാന്തമാകും.  കണ്ണുതുറക്കാതെ അമ്മ ചോദിക്കും:
അമ്മയോ, ആരുടെ അമ്മ?

  • രജനി മോളുടെ അമ്മ.എന്നെ ഓര്‍ക്കുന്നില്ലെ?

രജനിയോ, അതാരാപോലും? നീ ഏതാടീമോളെ?

  • ഞാന്‍ അമ്മേടെ മോളാണ്.  ഓര്‍ത്തു നേനാക്ക്യേഎന്നെ ഓര്‍ക്കുന്നില്ലെ?

എനിക്കറിയാന്‍ മേലാ.  എവിട്യാ നിന്‍റെ വീട്?

  • അമ്മേടെ വീടുതന്ന്യാഎന്‍റെവീടും.  അമ്മേടെ വീടെവിട്യാന്നു പറഞ്ഞേ.

ഓ അതങ്ങുവടക്കാ, കൊറെ പോണം.

  • വടക്ക ്സ്ഥലപ്പേരില്ലെ? അങ്കമാലി, തൃശ്ശൂര്‍, ചാലക്കുടി.. ഏതാസ്ഥലപ്പേര്?

വീടെവിട്യാന്നറിഞ്ഞിട്ട് എന്താ നിനക്ക്?

  • അമ്മയെല്ലാം ഓര്‍ക്കുന്നുണ്ടോന്നറിയാനാ, പറയമ്മേ.

ഇതെന്നാ ഓര്‍മ്മപ്പരീക്ഷ്യാണോ?

  • അതെ ഓര്‍മ്മപ്പരീക്ഷ തന്നെ.  ഈ കുട്ടിയ്ക്ക് എത്ര മാര്‍ക്കുകിട്ടുമെന്നറിയാലോ.  പറയ്, എവിട്യാ അമ്മേടെ വീട്?

ഒരുപാട്തട്ടിപ്പുകാരു നടക്കണണ്ട്.  മോനാ മോളാന്നു പറഞ്ഞുവരും.  എല്ലാംകട്ടോണ്ടുപോകും.

  • ഞാന്‍ അമ്മേടെ മോള് രജന്യാ. മോട്ടിക്കാന്‍ വന്നതൊന്നുമല്ല. കണ്ണുതൊറന്നു നോക്യേ.  രജനിമോളെ കണ്ടാല്‍ മനസ്സിലാകും.

അതിനൊന്നും ഇപ്പോ പറ്റില്ല.

  • ദേ, ഈ കാപ്പി ഞാന്‍ അമ്മയ്ക്ക് വാങ്ങിക്കൊണ്ടുവന്നതാ. കണ്ണുതുറന്ന് ഒന്നുകുടിച്ചേ.

എനിക്കുവേണ്ട, ആരാ എന്താന്നറിയാതെ വല്ലതുംകഴിച്ചാല്‍ വെഷമാണെങ്കിലോ?

  • എന്താമ്മേ ഇതൊക്കെ.  അമ്മേടെ രജനിമോള്‍ അമ്മക്ക് വെഷംതര്വോ?

ആര്‍ക്കറിയാം?

  • അമ്മയെന്താ അപ്പയെപ്പറ്റിചോദിക്കാത്തെ?

അതാരാ?

  • ആരാന്നോ, നമ്മുടെ അപ്പ.  അമ്മേടെ ആളെ  ഓര്‍ക്കണില്ലെ?

എങ്ങിനെ ഓര്‍ക്കാനാ, എന്തോരുംആളുകളെകാണണു.

  • അതുപോലെയാണോ നമ്മുടെ അപ്പ? കഴിഞ്ഞ ദിവസം അപ്പ വന്നപ്പോ എന്താ അമ്മ മിണ്ടാതിരുന്നത്.  അപ്പയ്ക്ക് വല്യ വെഷമമായി.

അതുവ്വ്വോ?

  • അമ്മയെന്താ മിണ്ടാതിരുന്നത്?  അമ്മയല്ലെ അപ്പയ്ക്ക്ചോറു വിളമ്പിക്കൊടുക്കാറ്?  അപ്പ ഓഫീസില്‍ നിന്നു വരുന്നതും നോക്കി ഇറയത്ത് ഇരിക്കാറുള്ളത് ഓര്‍ക്കണില്ലെ?  മാതാവിന്‍റെ പള്ളീല് രണ്ടുപേരും ഒരുമിച്ച് പോകാറില്ലെ?

ആര്‍ക്കറിയാം?.

  • അപ്പയ്ക്ക് ഇപ്പോ നല്ല സുഖമില്ല.  നടക്കാന്‍ ബുദ്ധിമുട്ടാണ്.  കെടപ്പിലായി.     

മരണോണ്ടാവ്വോ?

  • എന്താമ്മേ ഇപ്പറയണത്? അപ്പ മരിക്കണതില്‍ അമ്മയ്ക്കു വെഷമോ ല്ലെ?  എന്തുസ്നേഹായിരുന്നു അപ്പയ്ക്ക് അമ്മയെ.  അമ്മേടെ കടലക്കറീം പുട്ടുംഅപ്പയ്ക്ക് എന്തിഷ്ടായിരുന്നു.

കടലക്കറീംമാങ്ങാക്കറീം, ഈ പെങ്കൊച്ചു പറേണതൊന്നും എനിക്കു മനനസ്സിലാവണില്ല, നീ ഏതാടീകൊച്ചേ?

  • ഞാന്‍ രജനിയല്ലേ അമ്മേ.  അമ്മേടെ മൂന്നാമത്തെ പുന്നാരമോള്.

ഓഹോ അങ്ങനേം ഒരെണ്ണമുണ്ടോ?

  • ഉണ്ടല്ലോ.രണ്ടാണ്‍കുഞ്ഞുങ്ങളുണ്ടായപ്പോള്‍ മാതാവിന്‍റെ പള്ളീല് നേര്‍ച്ച നേര്‍ന്നല്ലെ അമ്മയ്ക്ക് ഞാനുണ്ടായത?്. എന്നെ മോളൂട്ടീന്നല്ലെ അമ്മ വിളിക്കാറുള്ളത?്.  എനിയ്ക്കിഷ്ടമുള്ള ഉള്ളിവട ഞാന്‍ എപ്പോള്‍ പറഞ്ഞാലും അമ്മ ഉണ്ടാക്കിതരുമായിരുന്നല്ലോ?

അപ്പോ നീ ആളുചില്ലറക്കാരിയല്ല.

  • അതെ, എന്നിട്ടിപ്പോ എന്നെ ഓര്‍ക്കുന്നില്ലപോലും.  ഈ കയ്യിലെ പാടുകണ്ടോ, അമ്മ പൊള്ളിച്ചതാ.

ഞാനത്തരക്കാരിയൊന്നുമല്ല.

  • അമ്മ വെളിച്ചെണ്ണ പലഹാരം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോ കൈതട്ടി തിളച്ച എണ്ണ എന്‍റെ കയ്യില്‍വീണ പാട്.  അമ്മ എപ്പോഴും തടവി നോക്കുമായിരു  ന്നല്ലോ.

അതിനിപ്പോ എന്നാവേണം?

  • എന്‍റെകൈ പൊള്ളിച്ചതിന് ഞാന്‍ പോലീസിനെ വിളിക്കാന്‍ പോവ്വാ.  ഹലോ, ഹലോ, ഇതു പോലീസ്സ്റ്റേഷനല്ലെ?  പിള്ളേരുടെ കൈ പൊള്ളിക്കുന്ന ഒരു അമ്മച്ചി ഇവിടുണ്ട്.

വേണ്ട, പോലീസിനെ ഒന്നുംവിളിക്കണ്ട,  അവരുവന്നാല്‍ ആകെ കൊഴപ്പാകും.  ഇനി കൈ പൊള്ളിക്കില്ല, അതുപോരെ?

  • ആഹാ, കൊച്ചുകള്ളി, എല്ലാം ഓര്‍ക്കണണ്ട്അല്ലെ?  ദേ, ഈ കാപ്പികുടിച്ചേ, കുളിച്ച് നല്ല കുട്ടിയായിട്ട് നമുക്ക് മാതാവിന്‍റെ പള്ളീപ്പോകാം.

മാതാ.വിന്‍റെ പള്ളീലോ?

  • പിന്നല്ലാണ്ട്, ഈ മമ്മിക്കുട്ടിയെ കാണാഞ്ഞിട്ട് മാതാവു വെഷമിച്ചിരിക്യാ.  ഞാന്‍ ചെല്ലുമ്പോഴൊക്കെ ചോദിക്കും എന്‍റെ മറിയപ്പെണ്ണെന്ത്യേന്ന്.

അതുവ്വ്വോ ?

  • ഉവ്വെന്നെ.  കൃപനിറഞ്ഞ അമ്മേടെ കൃപനിറഞ്ഞ മോളല്ലെ ഈ അമ്മുക്കുട്ടി.  കന്യാസ്ല്രീ അമ്മേടെ കനിവും അനുഗ്രഹവും എന്തോര്വാ എന്‍റെ അമ്മുക്കുട്ടി വാരിക്കൂട്ടിയിരിക്കണത്. അതുകൊണ്ടല്ലെ അമ്മേടെ മോളും എന്‍റെ ഏട്ടന്‍മാരും അനുഗ്രഹത്തോടെ കഴിയണത്. ഇന്ന് നമ്മള്‍ മാതാവിന്‍റെ അടുത്തു ചെല്ലുമ്പോള്‍  അമ്മയെന്താ ചോദിക്കാന്‍ പോണത്?

"ഞങ്ങളെ അങ്ങട് കൊണ്ടു പോവ്വാന്‍...