Tuesday, January 25, 2022

Impact of dysfunctional family

 വിതക്കാരന്റെ ഉപമയിൽ ദൈവവചനമാകുന്ന വിത്തു വീഴുന്ന മുള്ളും പാറയും പെരുവഴിയുമാകുന്ന നിലങ്ങളെപ്പറ്റി കർത്താവ് പറയുന്നുണ്ട്. സ്വർഗ്ഗീയ കൃഷിക്കാരൻ വിതയ്ക്കുന്ന കുട്ടികളാകുന്ന വിത്ത് ചെന്ന് വീഴുന്ന രോഗബാധിതമായ കുടുംബാന്തരീക്ഷങ്ങൾക്കും ഈ ഉപമ അനുയോജ്യമാണ്. ദൈവത്തിന്റെ വിലപ്പെട്ട പല കുഞ്ഞുങ്ങളും  നിർഭാഗ്യവശാൽ ജനിക്കുന്നത് മുള്ളുകൾക്കിടയിലും, പാറപോലെ ഹൃദയകാഠിന്യമുള്ള മാതാപിതാക്കളുടെ കൈകളിലുമൊക്കെയാണ് . നല്ല കുടുംബാന്തരീക്ഷത്തിൽ ജനിക്കുവാനും വളരുവാനും അവസരം ലഭിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യമുള്ളവരാണ്. 

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വീഴുന്ന കുട്ടികൾക്ക് നല്ല ഫലം കായ്ക്കുവാനും ദൈവനിയോഗം പൂർത്തിയാക്കാനും സാധിക്കാതെ വന്നേക്കാം.

കുട്ടിയുടെ അനുകൂല വ്യക്തിത്വ വികാസത്തിന് വൈകാരിക ഭദ്രതയുള്ള കുടുംബാന്തരീക്ഷവും കരുതലും സ്നേഹവും ഉള്ള പേരന്റിങ്ങും അനിവാര്യ ഘടകങ്ങളാണ്.

മാതാപിതാക്കളുടെ അവഗണന, അമിത നിയന്ത്രണം, ലഹരി ആസക്തി, പീഡനം തുടങ്ങിയ പ്രതികൂലതകൾ കുടുംബത്തിൽ തുടർച്ചയായ ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും ടെൻഷനും ഉണ്ടാകും. ഇത്തരം കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ അതൊക്കെ നോർമലാണെന്നു ചിന്തിക്കുകയും ഭാവിയിൽ അവരുടെ കുടുംബത്തിൽ അതൊക്കെ ആവർത്തിക്കുകയും ചെയ്യും.

എന്താണ് രോഗബാധിതമായ കുടുംബം?

സംഘട്ടനങ്ങളും സംഘർഷങ്ങളും അവഗണനയും നിരന്തരമായി അരങ്ങേറുന്ന കുടുംബാന്തരീക്ഷം ആണ് ഇത്.

രോഗബാധിതമായ കുടുംബത്തിൽ ബന്ധങ്ങൾക്കിടയിൽ അവിശ്വസ്തതയും വിരുദ്ധതയും, വികാര പ്രകടനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്തതും മാപ്പ് കൊടുക്കാത്തതും ക്ഷമാപണം സ്വീകരിക്കാൻ തയ്യാറാകാത്തതും  ഒക്കെ തകർന്ന കുടുംബത്തിലെ പ്രതിസന്ധികളാണ്.

കുടുംബം രോഗബാധിതമാകുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.

ലഹരി ആസക്തി ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലഹരി മരുന്ന്‌, മദ്യം, പോർണോഗ്രാഫി,  ചൂതുകളി ആധാർമിക കൂട്ടുകെട്ട് തുടങ്ങിയവക്ക് അടിമകളായ മാതാപിതാക്കൾ അവരുടെ ചുമതലകൾ  അവഗണിക്കുന്നവർ ആയിരിക്കും. ആസക്തരുടെ മനസ്സിൽ കുട്ടികളോടും ജീവിത പങ്കാളിയോടും കരുതലും സ്നേഹവും ഉണ്ടാവില്ല. എപ്പോഴും ആസക്തിക്ക് ആയിരിക്കും അവർ മുൻഗണന കൊടുക്കുന്നത്. അവർ യാഥാർത്ഥ്യത്തിന്റെ ലോകത്തു നിന്നും അകന്നു ആസക്തിയുടെ മായാലോകത്തിൽ ജീവിക്കുന്നവരാണ്.

ഒന്നോ അതിലധികമോ  കുടുംബാംഗങ്ങളുടെ അക്രമസ്വഭാവമാണ് കുടുംബത്തെ രോഗബാധിതമാക്കുന്ന മറ്റൊരു പ്രതിസന്ധി. ഇത്‌ കുടുംബ സമാധാനത്തിനന്റെ അടിത്തറ ഇളക്കും. കുടുംബാംഗങ്ങൾ  ശാരീരികമായും വൈകാരികമായും മുറിവേൽക്കും. പരസ്പരം ഭയന്ന് അകന്നു പോകും. കുടുംബത്തിലെ സ്‌നേഹ കൂട്ടായ്മയുടെ അഭാവം സംശയവും അവിശ്വസ്തതയും ഭയവും ഉണ്ടാകും

സാമ്പത്തിക പ്രതിസന്ധി ആണ് മൂന്നാമത്തെ കാരണം. സാമ്പത്തികാടിത്തറ സന്തുഷ്ട കുടുംബാന്തരീക്ഷത്തിന്  അത്യാവശ്യമാണ്. കുടുംബത്തിനു വേണ്ടി അധ്വാനിക്കാത്തവരും  സാമ്പത്തിക കടബാധ്യതകൾ വരുത്തുന്നവരുംമായ മാതാപിതാക്കൾ ദാരിദ്രവും അപര്യാപ്തതയും ഉണ്ടാക്കും.

കുടുംബത്തിലെ നേതൃത്വമില്ലായ്മയാണ് നാലാമത്തെ പ്രതിസന്ധി. പൊതുകാര്യങ്ങൾക്കും സ്ഥാനാമാനങ്ങൾക്കും സമ്പത്തിനും പിറകെ മാതാപിതാക്കൾ ഓടി അലയുമ്പോൾ കുടുംബത്തിന് നേതൃത്വം കൊടുക്കാൻ ആളില്ലാതാകും.  കുടുംബനേതൃത്വം കൊടുക്കുന്നവർ ഡിക്റ്റേറ്ററാകുന്നതും പ്രശ്നമാണ്.  മറ്റുള്ളവർ സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത അടിമകൾ ആകും. അത് വ്യക്തിബന്ധങ്ങൾ വികലമാക്കും.  ആരും നേതൃത്വം നൽകാനില്ലാത്ത  അവസ്ഥ അനാർക്കിയും ആശയക്കുഴപ്പവുമുണ്ടാക്കും. എല്ലാവരും അധികാരം കൈയാളുന്ന കുടുംബത്തിലെ അവനവൻ മനോഭാവവും മത്സരങ്ങളും നിരന്തരം അരങ്ങേറും.

മാതാപിതാക്കളിലെ ഗുരുതര മനോരോഗങ്ങൾ കുട്ടികളിൽ പ്രതികൂലമായ സ്വാധിനം ചെറുത്തും. രോഗലക്ഷണങ്ങളായ മിഥ്യാ ധാരണകളും ദർശനങ്ങളും സംശയം, pathological anger, അക്രമ സ്വഭാവം തുടങ്ങിയവയും കുടുംബത്തിലെ വൈകാരിക സന്തുലിതാവസ്ഥ താളംതെറ്റാനും കുട്ടികൾ അനുകരിക്കാനും ഇടയാകും. മനസികാരോഗ്യവിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഫാമിലി കൗൺസലിങ്ങും കുട്ടികൾക്ക്  ഉൽക്കഴ്ച്ചയും സ്വാന്തനവും നൽകാൻ സഹായകമാണ്.

റിലീജിയസ് ഫണ്ട് മെന്റ്റലിസം ആണ് കുടുംബത്തെ രോഗബാധിത മാക്കുന്ന അഞ്ചാമത്തെ ഘടകം.  മത രാഷ്ട്രീയ മൗലികവാദികളും കൾട്ടിസ്റ്റ് അനുഭവികളുമായ മാതാപിതാക്കൾ കുട്ടികളുടെ മേൽ കർക്കശമായ നിയമങ്ങളും സിദ്ധാന്തങ്ങളും ഉപസനാ ശൈലിയും അടിച്ചേൽപ്പിക്കും.  ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം കുട്ടികൾക്ക്  പരിചയപ്പെടുത്തുന്നതിന് പകരം കർക്കശമായ ആചാരാനുഷ്ഠാനങ്ങളുടെ മതിൽകെട്ടിനുള്ളിൽ അവരെ തളച്ചിടും.   മതിലുകൾ കെട്ടി സമൂഹത്തിൽനിന്ന് വേർതിരിക്കപ്പെടുന്ന കുട്ടികളുടെ സോഷ്യലൈസേഷനും ഓട്ടോണമിയും തടസ്സപ്പെടും. ഇത്തരം അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് അടഞ്ഞ മനസ്സും സങ്കുചിത വീക്ഷണവും ഉണ്ടാകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന  കുട്ടികളിൽ കണ്ടുവരുന്ന വ്യക്തിത്വ വൈകല്യങ്ങൾ  പലതാണ് :

ഇവർ എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരായിരിക്കും.

മറ്റുള്ളവരുടെ അവഗണനയും അപ്രീതിയും ഒഴിവാക്കുവാനും സ്നേഹം ലഭിക്കുവാനും വേണ്ടി എന്ത് ത്യാഗത്തിനും കീഴടങ്ങലിനും ഇവർ തയ്യാറാകും. അമിത ആശ്രയ ബോധമുള്ള ഇവർ സ്വന്തം താൽപര്യങ്ങൾ ഉപേക്ഷിച്ചും ''പീപ്പിൾ പ്ലീസേഴ്സ് ' ആയി പെരുമാറും.

അമിത കുറ്റബോധമാണ് രണ്ടാമത്തെ പ്രത്യേകത. മറ്റുള്ളവരുടെ വീഴ്ചക്കും ജീവിത പ്രതിസന്ധികൾക്കുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കുറ്റബോധത്തിന്റെ ഭാരം ചുമക്കും.

പെർഫെക്ഷനിസമാണ് മൂന്നാമത്തെ പ്രത്യേകത. അമിത വിമർശനത്തിൽ വളർന്നവർ തെറ്റുകളും വീഴ്ചകളും  ഒഴിവാക്കുവാൻ  പെർഫക്ഷനിസ്‌റ്റുകളാകും.

സ്വന്തം കാര്യങ്ങൾ അവഗണിച്ച്‌ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അവരുടെ ഗുഡ് ബുക്കിൽ  നിലനിൽക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.

ചെറുപ്പത്തിൽ വളരെ വിമർശനം ഏറ്റുവാങ്ങിയ കൊണ്ട് ആത്മവിമർശന സ്വഭാവം കൂടുതലായിരിക്കും .. സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന സ്ഥിരം ലൂസേഴ്സ് ആണിവർ.

കാര്യങ്ങളെല്ലാം ഭംഗിയായി പോകുമ്പോഴും അതൃപ്തിയും എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന അമിത് ഉൽക്കണ്ഠയും ആൻന്റി സിപ്പേറ്ററി ഫിയറും ഇവരെ അസ്വസ്ഥരാക്കും.  ഈ ആകുല ചിന്തകൾ ഇവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും.

കാര്യങ്ങൾ തുറന്നു പറയുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവില്ല. ഏകാധിപതിയുടെ കാൽക്കീഴിൽ അടിമയായി വളർന്നതിന്റെ പ്രത്യാഘാതമാണ് ഇത്. ചെറുപ്പത്തിൽ മാതാപിതാക്കളുമായി  മെച്ചമായ ആശയവിനിമയം സാധ്യമാകാത്തതുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ കുറവായിരിക്കും.

അപര്യാപ്തതാ ബോധവും ആത്മവിശ്വാസക്കുറവും എപ്പോഴും ഇവരെ പിന്തുടരും.  അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത കൂടുതലായിരിക്കും.

വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, മുൻകോപം, പിന്മാറ്റ പ്രവണത എന്നിവയും രോഗബാധിതമായ കുടുംബാന്തരീക്ഷം ഏൽപ്പിക്കുന്ന ക്ഷതങ്ങളാണ്.

ഇതിൽ ഒന്നോ രണ്ടോ പ്രതിസന്ധികൾ ഉള്ളതുകൊണ്ട് രോഗബാധിതമായ കുടുംബത്തിൽ വളർന്നവരായിരിക്കണമെന്നില്ല. എന്നാൽ വ്യാപകമായ വ്യക്തിത്വ - വൈകാരിക പ്രതിസന്ധികൾ രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നേറ്റ മുള്ളുകളും മുറിവുകളും ആകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ പ്രതികുല സ്വാധീനത്തിൽ നിന്ന്  നിരന്തര പരിശ്രമംകൊണ്ട് കുറെയൊക്കെ    വിമുക്തമാകാൻ കുറെയൊക്കെ സാധിക്കും.

സ്വഭാവവൈകല്യങ്ങളും നിഷേധ വൈകാരിക പ്രതികരണ രീതികളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം ആണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പ്രതിസന്ധി നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ അതിജീവിക്കുവാൻ ശീലിച്ച പ്രതിരോധമാർഗങ്ങളും സ്വഭാവങ്ങളും പ്രതികരണ രീതികൾളും ഇന്ന്  ആവശ്യവുമില്ല പ്രസക്തിയുമില്ല.

കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ വൈകാരിക ബന്ധവും ആശയവിനിമയവും നിലനിർത്തുവാൻ ശ്രമിക്കണം.

കുടുംബത്തിൽ നിന്നേറ്റ ആന്തരിയ മുറിവുകൾ മറ്റുള്ളവരുമായി വിശ്വസ്തത പുലർത്തുന്നതിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. ചെറുപ്പത്തിൽ കുടുംബത്തിലുണ്ടായ ട്രസ്റ്റ് ഇഷ്യൂ സാമൂഹ്യ ബന്ധങ്ങളിൽ പ്രസക്തമല്ല എന്ന് സ്വയം തിരിച്ചറിയണം.  ക്ഷമയും പരിശ്രമവും കൊണ്ട്  വ്യക്തിബന്ധങ്ങളിൽ വിശ്വസ്തത പുലർത്തുവാൻ ശ്രമിക്കണം. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ക്രിസ്തീയ സ്നേഹം കൊണ്ട് ഹൃദയം നിറക്കാൻ പ്രാർത്ഥിക്കണം.

ബാല്യത്തിൽ മുറിവേൽപ്പിച്ചവർക്ക് മാപ്പു കൊടുക്കുന്നതാണ് അടുത്ത സമീപനം. വ്യക്തിത്വ വൈകല്യങ്ങൾ മൂലമായിരിക്കാം കുടുംബാംഗങ്ങളിൽ ചിലർ പീഡകരും മുറിവേൽപ്പിച്ചവരുമായത്.   അവർക്ക് മാപ്പ് കൊടുക്കുന്നത് സ്വന്തം മുറിവുണക്കാനും ശാന്തി ലഭിക്കാനും സഹായകമാകും.  ദൈവം ഇപ്പോൾ  തന്നിരിക്കുന്ന കുടുംബ ബന്ധങ്ങളിൽ നല്ല പേരൻന്റും ജീവിതപങ്കാളിയുമാകാൻ  ശ്രമിക്കുക.

ബാല്യത്തിലെ കോൺഫ്ലിക്റ്റ് കളും കോംപ്ലക്സുകളും വളരെ  പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്.

വ്യക്തിത്വ വികസത്തിനും സൈക്കിക് ഹീലിങ്ങിനുമുള്ള മിറക്കിൾ മാന്വലാണ് ആണ്  ബൈബിൾ. വിമോചകനും യഥാസ്ഥാനം പെടുത്തുന്നവനുമായ സ്വർഗ്ഗീയ വൈദ്യന്റെ സൗഖ്യദായക ഔഷധ വചനങ്ങളാണ് അതുമുഴുവൻ.  ദരിദ്രർക്ക് സുവിശേഷവും ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും വിവരിക്കുന്ന, ദൈവാത്മാവിനാൽ ആത്‌മാവിനാൽ എഴുതപ്പെട്ട വിശുദ്ധ തയ്യാറിപ്പാണ്  ഈ വിസ്മയ ഗ്രന്ഥം.

വ്യക്തിത്വവികാസത്തിനും സ്‌ട്രെസ്  മാനേജ്മെന്റിനും  സഹായകമായ ഒട്ടേറെ ബുക്കുകൾ ഇന്ന് ലഭ്യമാണ്. അതിൽ മെഡിക്കൽ വിദഗ്ധരുടെ ആധികാര്യ രചനകൾ തിരഞ്ഞെടുത്ത് വായിക്കുകയും ജീവിതശൈലിയും മനോഭാവവും ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നതുമൊക്കെ ദുരനുഭവങ്ങളുടെ വൈകാരിക ബന്ധനങ്ങളിൽ  നിന്ന് വിമോചിതരാകാൻ സഹായിക്കും.

മനസ്സിന്റെ ബിൽഡറും ടെക്നീഷ്യനുമായ ദൈവത്തിന് മുറിവുകൾ സൗഖ്യമാക്കാനും തകർന്ന മനസ്സിനെ പുതുക്കി പണിയുവാനും സാധിക്കും . തകർച്ചയിൽനിന്ന് സമർപ്പണത്തിലേക്കും, നിസ്സഹായതയിൽ നിന്ന് ധീരതയിലേക്കും, ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദൈവം കൈപിടിച്ച് നടത്തിയ ജനകോടികൾ സാക്ഷികളായി നമുക്ക് ചുറ്റുമുണ്ട്.  ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി ആകുമ്പോൾ പഴയത് മാറി പുതിയ മനസ്സും മനോഭാവവും തരാൻ ദൈവത്തിന് കഴിയും. സുഖമാക്കുവാൻ മനസ്സുണ്ടെങ്കിൽ സുഖമാക്കാൻ കർത്താവ് അടുത്തുണ്ട്. ഒന്നുവിളിച്ചാൽ മതി.

2 കൊരിന്ത്യർ 5:17-18

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ  പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ  നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

ദൈവത്തിന്റെ വിസ്മയ പദ്ധതിയാണ് കുടുംബം.  അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്ന മാതാപിതാക്കൾ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരാണ്. പരസ്പരം സഹിച്ചും ക്ഷമിച്ചും മാപ്പുകൊടുത്തും ദൈവാശ്രയത്തോടെ നിഷേധ ശക്തികളോട് എതിർത്തുനിന്ന് നല്ല കുടുംബവും നന്മനിറഞ്ഞ മക്കളെയും വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് നിത്യതയിലെ പ്രതിഫലം വലുതാണ്. ദൈവം ഏൽപ്പിക്കുന്ന അമൂല്യ താലന്തുകൾ ആണ് മക്കൾ. അവരെ ദൈവസ്നേഹത്തിലും കരുതലിനും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് നന്മനിറഞ്ഞ മക്കളായി സമൂഹത്തിന് നൽകുമ്പോൾ ഏറ്റവും വലിയ ദൈവീക നിയോഗമാണ് മാതാപിതാക്കൾ പൂർത്തിയാക്കുന്നത്. അതിന് ഓരോ കുടുംബവും ദേവാലയങ്ങൾ ആകണം, കുടുംബം സുഖം ആകണം. മാതാപിതാക്കൾ ക്രിസ്തുവിൽ ആകണം.

സാമൂഹ്യവിരുദ്ധ പ്രവണതകളുള്ള മക്കൾ സമൂഹത്തിൽ വലിയ വിപത്തുകൾ വിതയ്ക്കുമ്പോൾ സമൂഹമനസാക്ഷി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട് : 'ഇവരെങ്ങനെ  ഇങ്ങനെയായി' ?

ആരാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്?

ദൈവമേ, അവിടുന്ന് അനുഗ്രഹിച്ചും ആശിർവദിച്ചും കൂട്ടിച്ചേർത്ത ദാമ്പത്യ സൗഹൃദത്തിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളും കുടുംബവും ദൈവ ഭക്തിയുടെയും പരസ്പര സ്നേഹത്തിന്റെ യും അനുഗ്രഹ കൂട്ടായ്മയായിത്തീരാൻ അവിടുന്ന് സഹായിക്കേണമേ. കുടുംബത്തെ തകർക്കുവാൻ അണിനിരക്കുന്ന നിക്ഷേധ ശക്തികളെ നിരോധിക്കണമേ. ഓരോ കുടുംബത്തിന്റെയും നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു :

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെപിതാവേ, അവിടുത്തെ ഇഷ്ടം ഓരോ കുടുംബത്തിനും യാഥാർത്ഥ്യം ആകേണമേ.  സ്വർഗ്ഗ രാജ്യത്തിന്റെ അനുഭവം ഓരോ ഭവനത്തിലും നിറയേണമേ. അന്നന്നത്തെ ആവശ്യത്തിനുള്ള അപ്പം നൽകേണമേ.  പരീക്ഷണങ്ങളെയും ദുഷ്ടനെയും ഭവനങ്ങളിൽ നിന്ന് അകറ്റേണമേ.  മഹാവ്യാധിയുടെ  കരാളഹസ്തങ്ങളിൽ ഞെരുക്കപ്പെടുന്ന ഭവനങ്ങളെ ശാശ്വത ഭൂജങ്ങളിൽ വഹിച്ച്‌ സൗഖ്യവും ആരോഗ്യവും ബലവും ശക്തിയും നൽകി താങ്ങി നിർത്തേണമേ. കുടുംബത്തിന്റെ വരുമാന മാർഗങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ജോലി സാധ്യതകളും തടയപ്പെട്ടിരിക്കുന്ന ഈ പ്രതികൂലസാഹചര്യങ്ങളിൽ, ദൈവമേ, അവിടുന്ന്  സൗഖ്യം അയച്ച് ലോകത്തിൽ സമാധാനവും ശാന്തിയും  പുനഃസ്ഥാപിക്കണമെന്ന് 


No comments:

Post a Comment