എതിർക്കുന്നവരും പിറുപിറുക്കുന്നവരും ദുരാരോപണക്കാരുമായ വലിയ സമൂഹത്തെ ഏകനായി അനേകവർഷം നയിച്ച മോശ യോശുവയെ ചുമതല ഏല്പിച്ചുകൊണ്ട് വിടവാങ്ങൽ സന്ദേശത്തിൽ പറഞു: 'ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെവരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.'- ആവര്‍ത്തനം 31 : 6.
നിങ്ങളെ ജീവിതത്തിലേക്കു വിളിച്ചു വഴിനടത്തിയവൻ അവസാന ലക്ഷ്യ ത്തിലെത്തുംവരെ സുരക്ഷിതമായി വഴിനടത്തും:
'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും'- ഫിലിപ്പി 1 : 6.
ആരുമെനിക്കില്ല ഞാൻ തന്നെയാണ്, ശത്രു ചതിക്കും, തകർക്കും എന്നു ചിന്തിച്ചു ഭാരപ്പെടരുത്: നിങ്ങൾ ദുർബലരല്ല, നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ശക്തനാണെന്ന പരമസത്യം മറക്കരുത് :
'നിന്‍െറ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്‍െറ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.'-സങ്കീര്‍ത്തനങ്ങള്‍ 91 : 7
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം നല്ലതിനാണ്. കാരണം, കർത്താവറിയാതെ ഒന്നും സംഭവിക്കില്ല...ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
No comments:
Post a Comment